• Sun. May 3rd, 2026

24×7 Live News

Apdin News

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

Byadmin

May 3, 2026



ന്യൂദല്‍ഹി: ഇന്ത്യയുടെ കുതിപ്പിന് തടയിട്ട് ചൈനയെ വളര്‍ത്താന്‍ ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും ശ്രമിച്ചതിന്റെ രണ്ട് സംഭവങ്ങള്‍ക്ക് ഇന്ത്യ ഈയിടെ സാക്ഷ്യം വഹിച്ചു. അതില്‍ ഒന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവര്‍ പങ്കെടുത്ത നോയിഡ തൊഴിലാളി കലാപമാണ്. നോയിഡയിലെ 82 ഫാക്ടറികളിലെ തൊഴിലാളികളാണ് പൊടുന്നനെ സമരം നടത്തിയത്. കൂലിക്കൂടുതലിന് വേണ്ടി എന്ന് പറഞ്ഞ് നടത്തിയ ഈ സമരം ആസൂത്രിതമായിരുന്നു. മാവോയിസ്റ്റ് നേതാക്കള്‍ വരെ ഇതില്‍ പങ്കെടുത്തിരുന്നതായും പല ഭാഗങ്ങളില്‍ നിന്നെത്തിയവരും ഇതില്‍ പങ്കെടുത്തിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതില്‍ യോഗിയുടെ പൊലീസ് നിരവധി പേരെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇവരെ വിട്ടയയ്‌ക്കാന്‍ നോയിഡയില്‍ സമരത്തിന് നേതൃത്വം വഹിച്ചത് എം.എ. ബേബി, എംപിമാരായ ജോണ്‍ ബ്രിട്ടാസ്, സന്തോഷ് കുമാര്‍ എന്നിവരാണ്. പക്ഷെ ഈ സമരത്തിന്റെ ആത്യന്തികഫലം എന്താണ്? ഉല്‍പാദനരംഗത്ത് കുതിക്കുന്ന ഇന്ത്യയുടെ കമ്പനികളുടെ വളര്‍ച്ചയ്‌ക്ക് തടയിടല്‍. ചൈനയോട് മത്സരിച്ചാണ് മോദിയുടെ ദീര്‍ഘകാലപരിശ്രമത്തിന്റെ ഫലമായി ഇന്ത്യയില്‍ വ്യാവസായിക ഉല്‍പാദനരംഗം മെല്ലെ ചുവടുവെയ്‌ക്കുന്നത്. ഇതിനെ രഘുറാം രാജനെപ്പോലെയുള്ള കോണ്‍ഗ്രസ് ചേരിയിലെ സാമ്പത്തിക വിദഗ്ധര്‍ മോദിയെ പരിഹസിച്ചിരുന്നു. സേവനരംഗത്ത് ശക്തിയായ ഇന്ത്യയെ ഒരിയ്‌ക്കലും ഉല്‍പാദനരംഗത്തേക്ക് കൊണ്ടുപോകരുതെന്നായിരുന്നു രഘുറാം രാജന്റെ ഉപദേശം. പക്ഷെ മോദിയുടെ ലക്ഷ്യം മറ്റൊന്നായിരുന്നു. ഇന്ത്യയുടെ തൊഴിലില്ലായ്‌മയ്‌ക്ക് പരിഹാരം കാണാന്‍ ഇന്ത്യ ഉല്‍പാദനരംഗത്തേക്ക് കുതിച്ചേ പറ്റൂ. അവിടെ വന്‍തോതില്‍ തൊഴില്‍ അവസരം ഒരുങ്ങും.

അങ്ങിനെ ഉല്‍പാദനരംഗം പച്ചപിടിക്കുമ്പോഴാണ് പൊടുന്നനെ കൂലിക്കൂടുതലിന് വേണ്ടി ഒരു സമരം. ആ സമരം ആസൂത്രണം ചെയ്തതോ അങ്ങേയറ്റം ഗൂഢാലോചനാസ്വഭാവത്തോടെ. ഇത് ചൈനയെ സഹായിക്കാനല്ലാതെ മറ്റെന്തിനാണ്?

ഇന്ത്യയുടെ ഗ്രേറ്റ് നിക്കോബാര്‍ പ്രോജക്ട് അട്ടിമറിക്കാന്‍

പ്രതിരോധ മേഖലയില്‍ ഉള്‍പ്പെടെ തന്ത്ര പ്രാധാന്യമുള്ള ഗ്രേറ്റ് നിക്കോബാര്‍ പ്രോജക്ട് അട്ടിമറിക്കാന്‍ പലരും ശ്രമിക്കുകയാണ്. കാരണം ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം ചൈനയ്‌ക്കാണ്. ഇന്ത്യന്‍ വ്യോമ സമുദ്രാതിര്‍ത്തി പ്രതിരോധം ശക്തമാക്കുന്ന തരത്തില്‍ നിക്കോബാറില്‍ വിമാനത്താവളവും തുറമുഖവും ഉള്‍പ്പെടെയുള്ള പദ്ധതികള്‍ അടങ്ങിയതാണ് ഗ്രേറ്റ് നിക്കോബാര്‍ പ്രോജക്ട്. ചൈനയുടെ സൈനിക താല്‍പര്യങ്ങള്‍ക്ക് ഭീഷണിയാണ് പദ്ധതിയെന്ന വിലയിരുത്തലുണ്ട്.

ഇതിനെതിരെ ഇപ്പോള്‍ ഏറ്റവും വലിയ എതിര്‍പ്പുമായി രംഗത്ത് വന്നിരിക്കുന്നത് രാഹുല്‍ ഗാന്ധിയാണ്. പഴയ മരങ്ങള്‍ ഈ പദ്ധതിയുടെ പേരില്‍ മുറിച്ചുമാറ്റുമെന്ന ആശങ്കയാണ് രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നത്. ഇക്കുറി പല സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പ് നടന്നെങ്കിലും രാഹുല്‍ഗാന്ധി കേരളത്തിലല്ലാതതെ മറ്റുള്ള സ്ഥലങ്ങളില്‍ കാര്യമായി പ്രചാരണത്തിന് പോയിരുന്നില്ല. കാരണം രാഹുല്‍ ഗാന്ധിയുടെ ശ്രദ്ധ മുഴുവന്‍ നിക്കോബാര്‍ പദ്ധതിയിലായിരുന്നു. ഇതിനായി അവിടെ സമരം ചെയ്യാനാണ് രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളില്‍ നിന്നുവരെ വിട്ടുനിന്നത്. ആരുടെ താല‍്പര്യം സംരക്ഷിക്കാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുന്നത്? ചൈനയുടെ താല‍്പര്യം. പണ്ട് ചൈനയുമായി പാര്‍ട്ടി തലത്തില്‍ കോടികളുടെ കരാര്‍ ഒപ്പുവെച്ചവരാണ് സോണിയയും രാഹുലും. മന്‍മോഹന്‍ സിങ്ങ് പ്രധാനമന്ത്രിയായിരിക്കുമ്പോഴാണ് ഇന്ത്യ സന്ദര്‍ശിച്ച ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങിന്റെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇന്ത്യയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും തമ്മില്‍ പരസ്പര സഹകരണത്തിന് കരാര്‍ ഒപ്പുവെച്ചത്. സാധാരണ ഇത്തരം രാഷ്‌ട്രനേതാക്കള്‍ സര്‍ക്കാരുകള്‍ തമ്മിലാണ് കരാറുകള്‍ ഒപ്പുവെയ്‌ക്കുക പതിവ്.അന്ന് ഷീ ജിന്‍പിങ്ങ് സോണിയയ്‌ക്കും രാഹുല്‍ ഗാന്ധിയ്‌ക്കും നല്‍കിയത് 100 കോടി രൂപയാണ്. രാജീവ് ഗാന്ധി ഫൗണ്ടേഷന് ഉപയോഗിക്കാന്‍ വേണ്ടി മാത്രമായിരുന്നു ഈ തുക അനുവദിക്കപ്പെട്ടത്. അവര്‍ ഇപ്പോള്‍ നിക്കോബാര്‍ പദ്ധതി തടയാന്‍ ഇറങ്ങിയിരിക്കുകയാണ്. കാരണം അവര്‍ക്ക് അവരുടെ യജമാനന്റെ താല‍്പര്യം സംരക്ഷിച്ചേ പറ്റൂ.

By admin