• Wed. Apr 22nd, 2026

24×7 Live News

Apdin News

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

Byadmin

Apr 22, 2026


ന്യൂദല്‍ഹി: അരവിന്ദ് കെജ്രിവാള്‍ പ്രതിയായ സിബിഐയുടെ എക്സൈസ് നയ കേസ് കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പിന്മാറണമെന്ന അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി തള്ളി ജസ്റ്റിസ് സ്വർണകാന്ത ശർമ്മ.

താന്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും പിന്‍മാറണമെന്ന കെജ്രിവാളിന്റെ ഹരജി താൻ അംഗീകരിച്ചാല്‍ അത് മോശം കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് അവർ പറഞ്ഞു. പക്ഷപാതം കാണിക്കുമെന്ന തെളിയിക്കപ്പെടാത്തതും അടിസ്ഥാനരഹിതവുമായ ആരോപണം ജഡ്ജിയുടെ മേല്‍ ചുമത്തുന്നതിലൂടെ നീതിന്യായ കോടതിയുടെയാകെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണെന്ന് അവർ പറഞ്ഞു.വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചും ഭീഷണിപ്പെടുത്തിയുമുള്ള നീക്കങ്ങള്‍ക്ക് വഴങ്ങില്ലെന്ന് ജസ്റ്റിസ് ശർമ വ്യക്തമാക്കി. കോടതി മുറിയില്‍ നാടകീയമായ രംഗങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

“ഇന്ന് ഞാൻ ഒരു കക്ഷിയുടെ നീതിയല്ല നടപ്പാക്കുന്നത്, മറിച്ച്‌ ഒരു കക്ഷി എന്നെയും ഈ നീതിന്യായ വ്യവസ്ഥയെയും തന്നെ പ്രതിക്കൂട്ടില്‍ നിർത്തിയിരിക്കുകയാണ്” ജസ്റ്റിസ് ശർമ വികാരാധീനയായി പറഞ്ഞു. ഒരു ജഡ്ജി സോഷ്യല്‍ മീഡിയ ക്യാമ്പയിനുകളെയും ഭീഷണികളെയും ഭയന്ന് കേസുകളില്‍ നിന്ന് പിന്മാറാൻ തുടങ്ങിയാല്‍ രാജ്യത്തെ നീതിന്യായ വ്യവസ്ഥ തകരുമെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ പിന്‍മാറണമെന്നതിന് കെജ്രിവാള്‍ നിരത്തിയ എട്ട് വാദങ്ങളും ഖണ്ഡിച്ച് ജസ്റ്റിസ് സ്വര്‍ണ്ണകാന്ത ശര്‍മ്മ. ഇതോടെ സ്വര്‍ണ്ണകാന്ത ശര്‍മ്മയ്‌ക്ക് കയ്യടി ഉയരുകയാണ്. ഇത് ഒരു ഒന്നൊന്നര ജഡ്ജി തന്നെ എന്നും സമൂഹമാധ്യമങ്ങളില്‍ പ്രതികരണങ്ങള്‍ വരുന്നു.

ജസ്റ്റിസ് സ്വർണകാന്ത ശർമ്മയുടെ മകനും മകളും കേന്ദ്ര സർക്കാരിന്റെ അഭിഭാഷക പാനലിലുണ്ടെന്നും, അവർക്ക് കേസുകള്‍ അലോട്ട് ചെയ്യുന്നത് സോളിസിറ്റർ ജനറല്‍ തുഷാർ മേത്തയാണെന്നും, അദ്ദേഹമാണ് തനിക്കെതിരായ കേസില്‍ കോടതിയില്‍ ഹാജരാകുന്നതെന്നും കെജ്രിവാള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പക്ഷപാതപരമായ വിധിക്ക് കാരണമാകുമെന്ന കെജ്രിവാളിന്റെ വാദത്തെ സ്വര്‍ണകാന്ത ശര്‍മ്മ തള്ളി. പക്ഷപാതമുണ്ടാകും എന്നത് ഒരു ന്യായമായ ആശങ്കയാണെന്ന് കെജ്‌രിവാള്‍ വാദിച്ചു. എന്നാല്‍ കെജ്‌രിവാള്‍ പറഞ്ഞ കാരണങ്ങള്‍ അംഗീകരിച്ചാല്‍ രാജ്യത്തുടനീളമുള്ള എല്ലാ ജഡ്ജിമാരുടെയും ബന്ധുക്കള്‍ സർക്കാരുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരായിരിക്കുമെന്ന് അവർ ചൂണ്ടിക്കാട്ടി. അവരെല്ലാം രാഷ്‌ട്രീയ നേതാക്കളുടെ കേസുകളില്‍ വാദം കേള്‍ക്കാൻ അയോഗ്യരായി മാറും. ഇതൊരു തെറ്റായ കീഴ്‌വഴക്കമായിരിക്കുമെന്നും സ്വർണകാന്ത ശര്‍മ്മ പറഞ്ഞു.

ജഡ്ജിയുടെ മക്കള്‍ എങ്ങനെ ജീവിക്കണമെന്ന് കേസില്‍ ഉള്‍പ്പെട്ടവരല്ല തീരുമാനിക്കേണ്ടതെന്ന് ജസ്റ്റിസ് സ്വർണകാന്ത ശര്‍മ തിരിച്ചടിച്ചു. ഈ കേസില്‍ നിന്ന് താൻ പിൻമാറിയാല്‍ അത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കും. സമ്മര്‍ദ്ദത്തിന് മുമ്പില്‍ താൻ തല കുനിക്കില്ലെന്നും അവർ വ്യക്തമാക്കി.

ജസ്റ്റിസ് ശർമ്മ ബിജെപി, ആർഎസ്‌എസ് എന്നീ സംഘടനകളുമായി ബന്ധപ്പെട്ട ആധിവക്ത പരിഷത്ത് പരിപാടിയില്‍ നാല് തവണ പങ്കെടുത്തു എന്നതായിരുന്നു ഇവര്‍ പിന്‍മാറണമെന്നതിന് കെജ്രിവാള്‍ നിരത്തിയ മറ്റൊരു ന്യായവാദം. ഇതിനെയും സ്വര്‍ണ്ണകാന്ത ശര്‍മ്മ തള്ളി. എന്ന് ഏപ്രില്‍ 13ന് നടന്ന വാദം കേള്‍ക്കലില്‍ കെജ്‌രിവാള്‍ പ്രസ്താവിച്ചിരുന്നു.

നേരത്തെ കെജ്രിവാളിന്റെ അറസ്റ്റ് നിയമപരമാണെന്ന് വിധിച്ചത് ജസ്റ്റിസ് സ്വർണകാന്ത ശർമയായിരുന്നു. ഇതിനുപിന്നാലെയാണ് അവർക്ക് നിഷ്പക്ഷതയില്ലെന്ന് ആരോപിച്ച്‌ കെജ്രിവാള്‍ കോടതിയെ സമീപിച്ചത്.



By admin