• Wed. Aug 5th, 2026

24×7 Live News

Apdin News

ഓണപ്പരീക്ഷ: വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍; സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്ന്‌ റിപ്പോര്‍ട്ട്

Byadmin

Aug 5, 2026


മട്ടാഞ്ചേരി: സ്‌കൂള്‍ അദ്ധ്യയനദിനങ്ങള്‍ തുടര്‍ച്ചയായി തടസപ്പെട്ടത് വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ഒരു പോലെ ആശങ്കയിലാക്കുന്നു. പുതിയ അദ്ധ്യയന വര്‍ഷം തുടങ്ങി രണ്ട് മാസം പിന്നിട്ടിട്ടും പാഠ്യദിനങ്ങള്‍ നാമമാത്രമായാണ് വിദ്യാലയങ്ങള്‍ക്ക് ലഭിച്ചത്. സ്‌കീം ഓഫ് വര്‍ക്ക് പ്രകാരമുള്ള പഠനം നടത്താന്‍ സംസ്ഥാനത്തെ 90 ശതമാനം സ്‌കൂളുകള്‍ക്കും കഴിഞ്ഞില്ലെന്നാണ് റിപ്പോര്‍ട്ട്. അവധിദിനങ്ങള്‍ കൂടിയത് കൊണ്ട് പാഠ്യഭാഗങ്ങള്‍ തീര്‍ക്കാന്‍ കഴിഞ്ഞില്ലെന്നത് ഓണപ്പരീക്ഷയെ താളം തെറ്റിച്ചിരിക്കുകയാണ്.

ഈ മാസം 13 നാണ് ഓണ പരീക്ഷ തുടങ്ങുക. കാലവര്‍ഷക്കെടുതികൊണ്ടുള്ള അപ്രതീക്ഷിത അവധികള്‍ പരീക്ഷ നടത്തിപ്പിന് തിരിച്ചടിയാകും. ജൂണ്‍, ജൂലൈ മാസങ്ങളിലുള്ള 45 അദ്ധ്യയന ദിനങ്ങളില്‍ അദ്ധ്യാപകരെ സെന്‍സസ് പ്രവര്‍ത്തനം ഏല്‍പ്പിച്ചതിലൂടെ പത്തോളം ദിനങ്ങള്‍ പഠനം തടസപ്പെടുത്തി. കൂടാതെ ലോകകപ്പ് അവധിയും അദ്ധ്യയനത്തെ താളം തെറ്റിച്ചു.

ആഗസ്തില്‍ മൂന്ന് ദിനങ്ങള്‍ അവധിയിലായി. പരീക്ഷക്കിനി അഞ്ച് ദിനങ്ങള്‍ മാത്രമാണുള്ളത്. കുറഞ്ഞത് മൂന്ന് പാഠങ്ങളാണ് ഓണ പരീക്ഷ വര്‍ക്ക് സ്‌കീമില്‍ ഉള്‍പ്പെട്ടത്. സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കേന്ദ്രീകൃത പരീക്ഷ ചോദ്യപേപ്പറായതി നാല്‍ ഓണ പരീക്ഷ ചോദ്യങ്ങളും പഠിക്കാത്ത, അറിയാത്ത പാഠങ്ങളില്‍ നിന്നായിരിക്കുമെന്നതാണ് വിദ്യാര്‍ത്ഥി – രക്ഷിതാക്കളെ വ ലയ്‌ക്കുന്നത്.

മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി എല്ലാവരെയും വിജയിപ്പിക്കല്‍ പദ്ധതി തടസപ്പെട്ടതോടെ പരീക്ഷാ ഫലത്തില്‍ ഇത് പ്രതിഫലിക്കുമോയെന്ന ആശങ്കയിലാണിവര്‍. കാലവര്‍ഷ പ്രവചനത്തില്‍ സംസ്ഥാനത്ത് മഴ ഇനിയും തുടരുമെന്ന മുന്നറിയിപ്പ് സ്‌കൂള്‍ പഠന അധ്യയനദിനങ്ങളുടെ അനിശ്ചിതത്വം അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും രക്ഷി താക്കളെയും ഒരുപോലെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.

 



By admin