• Mon. Sep 7th, 2026

24×7 Live News

Apdin News

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Byadmin

Sep 7, 2026


തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം പിടിപെട്ട് മരണത്തോട് മുഖാമുഖം കാണുകയാണ് സോളാര്‍ വിവാദ നായിക സരിതാ നായര്‍. ഈയിടെ കടുത്ത രോഗബാധമൂലം സരിതയുടെ ഒരു വിരല്‍ മുറിച്ചു നീക്കുകയും ചെയ്തു.

തന്റെ സമൂഹമാധ്യമപോസ്റ്റുകളില്‍ തന്റെ രോഗവിവരങ്ങള്‍ അറിയിക്കുന്ന സരിതാനായര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ അനുയായികളായവര്‍ കടുത്ത ശാപവാക്കുകള്‍ ചൊരിയുകയാണ്. നീതിമാനായ ഒരു മനുഷ്യനോട് കാണിച്ച നന്ദികേടിന് നീ അനുഭവിയ്‌ക്കും എന്നും ചെയ്ത പാപങ്ങള്‍ക്ക് ശിക്ഷയാണ് ഇതെന്നും നിരവധി പേര്‍ സരിതയെ ചീത്തവിളിക്കുന്നുണ്ട്. എന്നാല്‍ സരിത തന്റെ ഫെയ്സ്ബുക്ക് പേജില്‍ നിന്നും കേട്ടാലറയ്‌ക്കുന്ന ശാപവാക്കുകള്‍ ഒന്നും നീക്കം ചെയ്യുന്നുമില്ല. അതിന് കാരണമായി സരിത തന്നെ ഒരു കുറിപ്പില്‍ പറയുന്നത് ഇങ്ങിനെയാണ്::”നിങ്ങള്‍ ശപിക്കുമ്പോഴാണ് ദൈവം എന്നോട് ഒപ്പം നില്‍ക്കുക”. എന്നാണ് സരിത പറയുന്നത്.

തന്റെ രോഗം അമീബിക് മസ്തിഷ്കജ്വരം ആണെന്ന് സരിത നായര്‍ തന്നെ മെയ് 29ന് പങ്കുവെച്ച മറ്റൊരു പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. പത്തനാപുരം ഇഎംഎസ് ആശുപത്രിയില്‍വെച്ച് തന്നെ കണ്ടിട്ടും തിരിച്ചറിയാതെ ഒരു ഫാമിലി കടന്നുപോയെന്നും ഇതോടെ പെട്ടെന്ന് മനസ്സിലാകാത്ത വിധം താന്‍ മാറിപ്പോയെന്ന് മനസ്സിലായെന്നും സരിത ആഗസ്തില്‍ പങ്കുവെച്ച മറ്റൊരു പോസ്റ്റില്‍ പറയുന്നു.

ഈയിടെ ഒരു വിരല്‍ മുറിച്ചുമാറ്റിയ കാര്യവും സരിത ഫെയ്സ്ബുക്കില്‍ പറഞ്ഞിരുന്നു. “ഇടതു കയ്യില്‍ പെട്ടെന്ന് ഒരു സൂചികുത്തുന്ന പോലെ ഒരു വേദനയുണ്ടായി. ഷോള്‍ഡര്‍ മുതല്‍ കൈപ്പത്തിവരെ രക്തോട്ടം കുറവാണ്. അമീബിക് മെനഞ്ചൈറ്റിസ് ആയതിനാല്‍ ഇടതുകയ്യിലെ ചൂണ്ടുവിരല്‍ മുറിച്ചുമാറ്റേണ്ടിവന്നു”-സരിത നായര്‍ പറയുന്നു. മുറിഞ്ഞുപോയ ഒരു വിരലിന്റെ ചിത്രവും അവര്‍ പോസ്റ്റില്‍ പങ്കുവെച്ചിരുന്നു. ഡോക്ടര്‍മാര്‍ തനിക്ക് ഒരു ഇന്‍ക്ലംപീറ്റഡ് സെര്‍വിക്കല്‍ ബോണ്‍ ഉണ്ടെന്ന് കണ്ടുപിടിച്ചിരിക്കുന്നു എന്നും സരിത കുറിച്ചിരുന്നു.



By admin