• Wed. Jul 22nd, 2026

24×7 Live News

Apdin News

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Byadmin

Jul 22, 2026


ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കലാപശ്രമത്തിന്റെ ഭാഗമായി  ദല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ സമരം ചെയ്ത രാഹുല്‍ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്ത് നീക്കി. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ നിയമം ലംഘിച്ച് കൂട്ടം കൂടിയെന്ന് മാത്രമല്ല, പിന്നീട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് നിയമം ലംഘിച്ച് മാര്‍ച്ച് ചെയ്യാനും ഇവര്‍ ശ്രമിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്. പ്രിയങ്കയേയും രാഹുലിനേയും വേറെ വേരെ പൊലീസ് സ്റ്റേഷനുകളിലേക്ക് കൊണ്ടുപോയി. ദല്‍ഹിയിലെ മന്ദിര‍് മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്കാണ് പ്രിയങ്കയെ കൊണ്ടുപോയതെങ്കില്‍ രാഹുലിനെ ഛത്രശാല്‍ സ്റ്റേഡിയത്തിലെ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്.

ഇത് ക്രിമിനല്‍ കുറ്റത്തിനുള്ള അറസ്റ്റ്രായിരുന്നില്ല, പകരം സാമൂഹ്യാന്തരീക്ഷം ശാന്തമാക്കാനുള്ള ഒരു നടപടിക്രമം മാത്രമായിരുന്നു. പുറത്തെ അന്തരീക്ഷം ശാന്തമായതോടെ ഇരുവരെയും വിട്ടയയ്‌ക്കുകയായിരുന്നു. ഇതിനിടെ പൊലീസ് സ്റ്റേഷനില്‍ നാടകീയരംഗം സൃഷ്ടിക്കാന്‍ സോണിയാഗാന്ധി പ്രിയങ്കയെ കാണാന്‍ മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്ക് എത്തി. അവിടെ പ്രിയങ്കയുമായി കൂടിക്കാഴ്ച നടത്തി അവര്‍ മടങ്ങി.

നീറ്റ് പരീക്ഷയെക്കുറിച്ച് പാര്‍ലമെ‍ന്‍റില്‍ ചര്‍ച്ചയാകാമെന്ന് കേന്ദ്രസര്‍ക്കാരിന്റെ പ്രതിനിധിയായ കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്ങുമായുള്ള ചര്ച്ചയില്‍ സമ്മതിച്ച ശേഷം പിന്നീട് രാഹുല്‍ഗാന്ധി വാക്ക് മാറി മോദിയും അമിത് ഷായും രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട്  സമരം തുടരുകയായിരുന്നു. ഇതിനിടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് ഒരു മാര്‍ച്ചിനും ഇവര്‍ ശ്രമം നടത്തി. ഇതോടൊണ് അറസ്റ്റ് ചെയ്ത് നീക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

കാരണം ഇവരുടെ നീക്കം സമാധാനത്തിനോ ഒത്തുതീര്‍പ്പിനോ അല്ല, കലാപത്തിനാണെന്ന് കേന്ദ്രം തിരിച്ചറിയൂകയായിരുന്നു. സിജെപിയെയും കര്‍ഷകരുടെ പഞ്ചായത്ത് നടത്താനെന്ന് പറഞ്ഞ് ദല്‍ഹിയിലേക്കെത്തിയ സിഖ് കലാപകാരികളെയും കൂട്ടുപിടിച്ച് തലസ്ഥാനനഗരിയില്‍ കലാപം സൃഷ്ടിച്ച് നേപ്പാളിലേതുപോലെ ഭരണം അട്ടിമറിക്കുന്നതിനുള്ള കലാപം കോണ്‍ഗ്രസ് ആസൂത്രണം ചെയ്യുന്നതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.

അസാധാരണരീതിയില്‍ ഇന്ത്യയുടെ വിവിധസംസ്ഥാനങ്ങളിലെ നേതാക്കളെ മുഴുവന്‍ രാഹുല്‍ ഗാന്ധി ദല്‍ഹിയിലേക്ക് സമരത്തിന് വിളിച്ചുവരുത്തുകയായിരുന്നു. കേരള മുഖ്യമന്ത്രി സതീശന്‍, കര്‍ണ്ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ളനേതാക്കളെല്ലാം ദല്‍ഹിയില്‍ സമരത്തിന് എത്തുകയായിരുന്നു. കോണ്‍ഗ്രസ് ഭരിയ്‌ക്കുന്ന കേരളത്തിലെ വിവിധ ജില്ലകളിലും പ്രവര്‍ത്തകരോട് പ്രതിഷേധ മാര്‍ച്ചുകള്‍ നടത്താനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിരുന്നു.

ഇതോടെ സിജെപി സമരത്തിന്റെ മറവില്‍ ഭരണം അട്ടിമറിക്കാനുള്ള കുത്സിത നീക്കമാണ് കോണ്‍ഗ്രസിന്‍റേതെന്ന് കേന്ദ്രത്തിന് ഉറപ്പായി. ഇത്തരം ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുകളും എത്തിയിരുന്നു. ഇതോടെയാണ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്.  ഇത് ക്രിമിനല്‍ കുറ്റത്തിനുള്ള അറസ്റ്റ്രായിരുന്നില്ല, പകരം സാമൂഹ്യാന്തരീക്ഷം ശാന്തമാക്കാനുള്ള ഒരു നടപടിക്രമം മാത്രമായിരുന്നു.



By admin