ന്യൂദല്‍ഹി: ആമയുടെ പ്രാധാന്യം എത്രത്തോളമാണെന്ന് അറിയാത്ത ജോണ്‍ ബ്രിട്ടാസ് കേന്ദ്രബജറ്റിനെ പരിഹസിച്ചത് കേരളത്തിന് കിട്ടിയത് ആമയെ ആണെന്ന് പറഞ്ഞായിരുന്നു. എന്നാല്‍ കടലാമ സംരക്ഷണം എന്ന പരിസ്ഥിതിയ്‌ക്ക് ഏറെ പ്രാധാന്യമുള്ള പദ്ധതിയ്‌ക്ക് അന്ന് കേന്ദ്രബജറ്റില്‍ തുക വകയിരുത്തിയതിനെയാണ് ജോണ്‍ ബ്രിട്ടാസ് പരിഹസിച്ചത്. ഇപ്പോഴിതാ 194 വയസ്സുള്ള, ലോകത്തിലെ ഏറ്റവും പ്രായമേറിയ കരജീവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജൊനാഥന്‍ എന്ന പേരുള്ള കടലാമയെ കാണാന്‍ മോദി സീഷെല്‍സില്‍ എത്തി.
ജൊനാഥനെ കാണുകയും ചെയ്തു. കടലാമയുടെ പ്രാധാന്യം എത്രത്തോളമെന്ന വിളംബരം കൂടിയായിരുന്നു മോദിയുടെ സീഷെല്‍സ് സന്ദര്‍ശനവും ജൊനാഥന്‍ എന്ന കടലാമയുമായുള്ള കൂടിക്കാഴ്ചയും. വിക്ടോറിയയിലുള്ള സീഷെല്‍സ് ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍സിലാണ് പ്രധാനമന്ത്രി ചെന്ന് ജൊനാഥനെ കണ്ടത്.
യുഎസ് ഇന്ത്യയിലെ ചെമ്മീന്‍ വേണ്ടെന്ന് പറയുന്നതിന് കടലാമയുമായി എന്ത് ബന്ധം?
2019 മുതൽ കടലാമകളെ സംരക്ഷിക്കുന്നില്ല എന്നതിന്റെ പേരിൽ കേരളത്തിൽ നിന്നുള്ള ചെമ്മീനിന് അമേരിക്ക വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കടലാമസംരക്ഷണ കേന്ദ്രം വരുന്നതോടെ ചെമ്മീൻ കയറ്റുമതിയിൽ അമേരിക്ക ഉൾപ്പെടെയുള്ള വികസിതരാജ്യങ്ങൾ കാണിക്കുന്ന വിമുഖത മാറും. ഇത് കേരളത്തിലേക്കു കൂടുതൽ വിദേശനാണ്യമെത്തിക്കും.കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച കടലാമസംരക്ഷണകേന്ദ്രം ലഭിക്കുകയാണെങ്കിൽ കേരളത്തിന് രണ്ടുതരത്തിൽ നേട്ടമാകുമെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു.
അതെ ആമകളുടെ പ്രാധാന്യം കണ്ടറിഞ്ഞാണ് കേന്ദ്രബജറ്റില്‍ മോദി വന്‍തുക കേരളത്തിന് കടലാമസംരക്ഷണത്തിന് അനുവദിച്ചത്. പക്ഷെ ഇത് തിരിച്ചറിയാനുള്ള ബുദ്ധി ബ്രിട്ടാസിനുണ്ടായില്ല. ഈ സീഷെല്‍സ് സന്ദര്‍ശനത്തില്‍ മോദി വന്യജീവിസംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കിയിരുന്നു. വന്യജീവി സംരക്ഷണം, കാലാവസ്ഥാ പ്രതിരോധശേഷി, സുസ്ഥിര വികസനം എന്നിവ ഉദ്ഘോഷിച്ചുകൊണ്ട് മോദി സീഷെല്‍സില്‍ മരം നട്ടിരുന്നു.
ഇപ്പോള്‍ മോദി സീഷെല്‍സില്‍ 194 വയസ്സുള്ള ജൊനാഥന്‍ എന്ന കടലാമയെ കാണുന്നതിന് പിന്നില്‍ മോദിയ്‌ക്ക് പുതിയ പദ്ധതി ഉണ്ടായിരിക്കുമെന്നുറപ്പാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.