• Fri. Sep 4th, 2026

24×7 Live News

Apdin News

കേരളത്തിൽ നടക്കുന്ന അനധികൃത ഖനനങ്ങൾ നിയമം മൂലം നിരോധിക്കണം: ഭാരതീയ കിസാൻ സംഘ്

Byadmin

Sep 4, 2026


ആലുവ: കേരളത്തിൽ നടക്കുന്ന അനധികൃത ഖനനങ്ങൾ നിയമം മൂലം നിരോധിക്കണമെന്ന് ഭാരതീയ കിസാൻ സംഘ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു.

അനധികൃത ഖനനം മൂലം കേരളത്തിൻറെ 590 കിലോമീറ്റർ ദൈർഘ്യമുള്ള തീരദേശം അതിവേഗം കടലെടുക്കുകയാണ്. സമുദ്രനിരപ്പിലെ ഉയർച്ച തീരദേശത്തെ മണൽഖനനം മുതലായവ മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളെയും സുരക്ഷയെയും വല്ലാതെ ബാധിക്കുന്നതായി ഭാരതീയ കിസാൻ സംഘം ദേശീയ സമിതി അംഗം ഇ. നാരായണൻകുട്ടി പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളം ഖനന മാഫിയയുടെ പിടിയിൽ അമർന്നിരിക്കുന്നതായി ആശങ്കപ്പെടുകയാണ്. മലമണ്ണും കരിമണൽ അടക്കം പലവിധ ആവശ്യങ്ങളുടെ മറവിൽ അനധികൃതമായി ലക്ഷക്കണക്കിന് ഖനനം ചെയ്യപ്പെടുകയാണ്. കേരളത്തിൽ പ്രവർത്തിക്കുന്ന 5942 കരിങ്കൽ ക്വാറികളിൽ 750 ക്വാറികൾക്ക് മാത്രമേ ലൈസൻസ് ഉള്ളൂ എന്ന് കേരള വന ഗവേഷണ വകുപ്പിന്റെ പഠനത്തിൽ പറയുന്നു.

ഇതിനൊക്കെ ഭരണകൂടങ്ങൾ കൂട്ടുനിൽക്കുന്നതായി സംശയിക്കണം. ഈ പശ്ചാത്തലത്തിൽ തെക്കൻ കേരളത്തിൽ വരാൻ പോകുന്ന റെയർ എർത്ത് കോറിഡോർ ആശങ്ക ഉണർത്തുകയാണ് .ഇപ്പോൾ തന്നെ കരിമണൽ ഖനനം തെക്കൻ ജില്ലകളിലെ തീരപ്രദേശത്തെ ജീവിതത്തെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. കനനം മൂലം 1600 കുടുംബങ്ങൾ പന്മനഗ്രാമം വിട്ടുപോകേണ്ടി വന്നത് വിസ്മരിച്ചു കൂടാ എന്ന് അദ്ദേഹം പറഞ്ഞു.

ഈ സാഹചര്യത്തിൽ എല്ലാ അനതികൃത ഖനനങ്ങളും അവസാനിപ്പിച്ചു കൊണ്ടും സംസ്ഥാനത്തിന്റെ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന എല്ലാത്തരം മനുഷ്യൻ നിർമ്മിത പ്രശ്നങ്ങൾക്കും പരിഹാരം കണ്ടുകൊണ്ട് പ്രകൃതിദുരന്തങ്ങളുടെ ആഘാതം തടയാൻ നടപടികൾ സ്വീകരിച്ച് കേരളത്തിന്റെ പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനസ്ഥാപിക്കണം എന്നും അദ്ദേഹം കേരള സർക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് രതീഷ് ഗോപാലൻ, സംസ്ഥാന സംഘടനാ സെക്രട്ടറി പി മുരളീധരൻ ,സംസ്ഥാന വൈസ് പ്രസിഡണ്ട് രാമചന്ദ്രൻ നെയ്യാറ്റിൻകര, പി സഹദേവൻ, കെ. സുകുമാരൻ തുടങ്ങിയവർ സംസാരിച്ചു.



By admin