ഗാസ : കൊല്ലപ്പെട്ട ഹമാസ് മുന്‍ തലവനും ഒക്ടോബര്‍ ഏഴിലെ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ യഹ്യ സിന്‍വാറിന്റെ ഭാര്യ സമര്‍ മുഹമ്മദ് അബു സമര്‍ തുര്‍ക്കിയിലേക്ക് കടന്ന് വേറെ വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട് . ഭാര്യ സമര്‍ അബു സമര്‍ മക്കളോടൊപ്പമാണ് തുര്‍ക്കിയിലേക്ക് കടന്നതെന്നും റിപ്പോർട്ടിലുണ്ട്. ഇവർ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചതായും പറയപ്പെടുന്നു.
ഹമാസ് നേതാവ് ഫാത്തി ഹമദാണ് സമറിന് ഗാസയില്‍നിന്ന് തുര്‍ക്കിയിലേക്ക് കടക്കാന്‍ സൗകര്യം ചെയ്തുനല്‍കിയത്. റഫ അതിര്‍ത്തി വഴി തുര്‍ക്കിയിലെത്തിയ ഇവര്‍ അവിടെ താമസമാക്കിെയന്നും ഇവര്‍ വേറെ വിവാഹം കഴിച്ചതായും പറയപ്പെടുന്നു. ഹമദ് തന്നെയാണ് തുര്‍ക്കിയില്‍ വച്ച് നടന്ന പുനര്‍വിവാഹത്തിനുള്ള മുന്‍കൈയെടുത്തത്. എന്നാല്‍ പുതിയ ഭര്‍ത്താവിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ അവസാനം റഫായില്‍വെച്ച് ഇസ്രയേല്‍ സൈന്യം സിന്‍വാറിനെ കൊലപ്പെടുത്തിയിരുന്നു. പിന്നാലെ യഹിയയുടെ അവസാനസമയത്തേത് എന്ന് അവകാശപ്പെടുന്ന ഡ്രോണ്‍ ദൃശ്യങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) പുറത്തുവിട്ടിരുന്നു. കെട്ടിടത്തിന്റെ തകര്‍ന്ന അവശിഷ്ടങ്ങള്‍ക്കിടയില്‍ ഒരാള്‍ ഇരിക്കുന്നതും അയാള്‍ അകത്തേക്ക് ചെല്ലുന്ന ഡ്രോണിന് നേര്‍ക്ക് ഒരു വസ്തു എറിയുന്നതുമായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.
സിന്‍വാറും ഭാര്യ സമര്‍ മുഹമ്മദും രണ്ട് മക്കളും തുരങ്കത്തിലൂടെ നടക്കുന്ന ദൃശ്യങ്ങളും പങ്കുവെച്ചിരുന്നു. രക്ഷപ്പെടുന്നതിനിടെ യഹ്യ സിൻവാറിന്റെ ഭാര്യയുടെ കയ്യിലുള്ള ബാഗിന് 27 ലക്ഷം രൂപ വില വരുമെന്നാണ് ഇസ്രയേലി സേന അവകാശപ്പെടുന്നത്.