• Sun. Jun 21st, 2026

24×7 Live News

Apdin News

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

Byadmin

Jun 21, 2026



ന്യൂദല്‍ഹി: നേരത്തെ ഛത്തീസ് ഗഢില്‍ കന്യാസ്ത്രീകളോട് മോശമായി പെരുമാറിയെന്ന് പറഞ്ഞ് അവിടേക്ക് ജോണ്‍ ബ്രിട്ടാസ് പാഞ്ഞുപോയിരുന്നു. പക്ഷെ ഛത്തീസ് ഗഡില്‍ രണ്ട മലയാളി വൈദികരെ ഇഡി അറസ്റ്റ് ചെയ്തപ്പോള്‍ എന്തുകൊണ്ട് ജോണ്‍ ബ്രിട്ടാസ് അവിടേക്ക് പോകുന്നില്ല എന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു.

എന്തായിരുന്നു ഈ മലയാളി വൈദികര്‍ ചെയ്ത കുറ്റം? നക്സല്‍ പ്രദേശമായ ബസ്തറിലെ വിജയ് പ്ലാസ എന്ന എടിഎമ്മില്‍ നിന്നും മലയാളി വൈദികരമായ വര്‍ഗ്ഗീസ് ചാക്കോ, അജിത് മത്തായി എന്നിവര്‍ ചേര്‍ന്ന് പിന്‍വലിച്ചത് ആറ് കോടി 40 ലക്ഷം രൂപയാണ്. . ഈ പണം ഇവര്‍ നല്‍കിയത് നക്സലൈറ്റുകള്‍ക്കാണ്. മാവോയിസ്റ്റ് മുക്ത ഭാരതം സൃഷ്ടിക്കാന്‍ പോരാടുന്ന ഇന്ത്യന്‍ പട്ടാളക്കാരെ കൊല്ലാനാണ് ഈ തുക നല്‍കിയത് എന്നതാണ രസകരമായ വസ്തുത.

ആറ് പേരാണ് ഈ കേസില്‍ പ്രതികള്‍. മലയാളി വൈദികരമായ വര്‍ഗ്ഗീസ് ചാക്കോ, അജിത് മത്തായി എന്നിവരും മിക്കാ മാര്‍ക് എന്ന അമേരിക്കക്കാരന്‍, ബബ്ലു കുര്‍മി എന്ന അസം കാരനും സുപ്രീം ജോയ് എന്ന മൈസൂര്‍കാരന്‍ എന്നിങ്ങനെ ആറ് പേരെയാണ് അറസ്റ്റ് ചെയ്തത്. തിമോത്തി ഇനിഷ്യേറ്റീവ് എന്ന ക്രിസ്ത്യന്‍ മതപരിവര്‍ത്തന സംഘടനയുടെ പ്രവര്‍ത്തകരാണിത്. അമേരിക്കയിലെ ട്രൂയിസ്റ്റ് എന്ന ബാങ്കിന്റെ 24 ഡെബിറ്റ് കാര്‍ഡുകള്‍ ഒരു ഹിന്ദു നാമത്തില്‍ ഇവര്‍ സംഘടിപ്പിച്ചിരുന്നുവെന്നും കണ്ടെത്തി. ഇവര്‍ ഈ കാര്‍ഡുകള്‍ ഉപയോഗിച്ച് ഇന്ത്യയിലെ എടിഎമ്മുകളില്‍ നിന്നും പിന്‍വലിച്ചത് 92.55 കോടി രൂപയാണ്.
രാജ്യദ്രോഹപരമായ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ നടത്തിയത് എന്നതിനാല‍് ഇവ‍ര്‍ക്കെതിരെ യുഎപിഎ ചുമത്തിയത്.

By admin