• Mon. Aug 17th, 2026

24×7 Live News

Apdin News

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

Byadmin

Aug 16, 2026


ചെന്നൈ: വംശനാശഭീഷണി നേരിടുന്ന കുരങ്ങുമൊത്തുള്ള റീല്‍ പങ്കുവച്ച സംഭവത്തില്‍ നടൻ വിക്രമിനെ കുടുക്കിയത് ഒരു പത്രപ്രവര്‍ത്തകന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്. ഫ്രീ പ്രസ് ജേണലിന്റെ റിപ്പോർട്ട് അനുസരിച്ച്, വിദേശ മൃഗങ്ങളുടെ വ്യാപാരവുമായി ബന്ധപ്പെട്ട ആരോപണത്തിൽ വിക്രമിന്റെ മകളുടെ അമ്മായിയപ്പനും വന്‍ ബിസിനസുകാരനുമായ സി കെ രംഗനാഥനും ഈ വീഡിയോ പുറത്തുവന്നതോടെ കുഴപ്പത്തിലായിരിക്കുകയാണ്. മാത്രമല്ല, വിക്രമിനെതിരെയും വിക്രമിന്റെ മകളുടെ അമ്മായിയപ്പനായ വന്‍ ബിസിനസുകാരനായ രംഗനാഥനെതിരെയും കടുത്ത നടപടികളിലേക്ക് മുഖ്യമന്ത്രി വിജയ് കടക്കുന്നില്ലെന്നും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നു. പണക്കാര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന ചോദ്യം പലരും ഉയര്‍ത്തുന്നു.

വിക്രമിന്റെ വീഡിയോയിലെ ലാർ ഗിബ്ബൺ, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ അന്താരാഷ്‌ട്ര വ്യാപാരത്തെക്കുറിച്ചുള്ള കൺവെൻഷന്‍ (CITES) പ്രകാരവും ഇന്ത്യയുടെ വന്യജീവി സംരക്ഷണ നിയമവും പ്രകാരവും സംരക്ഷിക്കപ്പെടേണ്ട വംശനാശഭീഷണി നേരിടുന്ന മൃഗമാണ്. തമിഴ്നാട് വനംവകുപ്പിന്റെ നോട്ടീസ്. സിനിമാ ലൊക്കേഷനിലെത്തിയാണ് നല്‍കിയത്. മൂന്ന് ദിവസത്തിനകം വിക്രം നേരിട്ടെത്തി വിശദീകരണം നല്‍കണം.

ലാർ ഗിബ്ബണ്‍ വിഭാഗത്തില്‍പ്പെട്ട കുരങ്ങിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് വിക്രമിന്റെ മകളുടെ അമ്മായിയച്ഛനും വ്യവസായിയുമായ സി.കെ. രംഗനാഥനോടും ആവശ്യപ്പെട്ടിട്ടുണ്ട്.

വനംവകുപ്പ് ഉദ്യോഗസ്ഥർ ഇഞ്ചംപാക്കത്തുള്ള രംഗനാഥന്റെ വീട്ടില്‍ നിന്ന് കുരങ്ങിനെ കസ്റ്റഡിയിലെടുത്തു. ഈ വിഷയത്തില്‍ വിക്രം ഇതുവരെ പ്രതികരിച്ചിട്ടില്ല.ഞായറാഴ്ചയാണ് കുരങ്ങുമൊത്തുള്ള വീഡിയോ വിക്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. വിവാദമായതോടെ വീഡിയോ നീക്കുകയും ചെയ്തു.

ഒരു വലിയ ഗിബ്ബണിനൊപ്പം രസകരമായ ഒരു നിമിഷം പങ്കുവെച്ചതിന് ശേഷം ചിയാൻ വിക്രം കടുത്ത വിമർശനത്തിന് വിധേയനായിരിക്കുകയാണ്. വിക്രമിന്റെ ലാര്‍ ഗിബ്ബണ്‍ കുരങ്ങനുമൊത്തുള്ള തമാശ നിറഞ്ഞ നിമിഷങ്ങള്‍ ആരാധകർ ആദ്യം പ്രശംസിച്ചെങ്കിലും, ലാർ ഗിബ്ബണിനെ വളർത്തുമൃഗമായി വളർത്തുന്നത് നിയമവിരുദ്ധമാണെന്ന് ഒരു പത്രപ്രവർത്തകൻ അവകാശപ്പെട്ടതിനെത്തുടർന്ന് എല്ലാവരും വിക്രമിനെ വിമര്‍ശിക്കാന്‍ തുടങ്ങി.

ജൂണിൽ മണിപ്പൂരിൽ നിന്ന് തമിഴ്‌നാട്ടിലെ ഈറോഡിലേക്ക് കൊണ്ടുവന്ന ലാർ ഗിബ്ബണിനെ വിക്രം ഔദ്യോഗികമായി വാങ്ങിയതായും റിപ്പോർട്ട് അവകാശപ്പെട്ടു. വീഡിയോ 24 മണിക്കൂറിനുള്ളിൽ ഇല്ലാതാക്കിയെങ്കിലും, വംശനാശഭീഷണി നേരിടുന്ന ഒരു മൃഗത്തെ ആവശ്യമായ രേഖകളില്ലാതെ വളർത്തുമൃഗമായി വളർത്തുന്നതിന്റെ നിയമസാധുതയെക്കുറിച്ച് വന്യജീവി പ്രവർത്തകർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്.

 

 



By admin