മലപ്പുറം ; ജനപ്രതിനിധി ആയാലും ഇസ്ലാം ഇതര മതസ്ഥരുടെ ആചാരങ്ങൾക്കൊപ്പം നിൽക്കരുതെന്ന് സമസ്ത . പൊതുവേദിയിൽ മുസ്ലീം ലീഗ് എം എൽ എ ഫാത്തിമ തഹലിയ നിലവിളക്ക് കൊളുത്തിയതിനെതിരെയാണ് സമസ്തയുടെ പ്രതികരണം. മുശാവറ യോഗത്തിലാണ് വിഷയം ചർച്ചയായത്. പേരാമ്പ്രയിലെ റെസ്റ്റോറന്റ് നിലവിളക്ക് കൊളുത്തി ഫാത്തിമ തഹലിയ ഉദ്ഘാടനം ചെയ്തതാണ് വിവാദമായത്.
ഇതരമതക്കാർ നിർവഹിക്കുന്ന ചടങ്ങുകളും, ആചാരങ്ങളും വർജ്ജിക്കണമെന്നാണ് സമസ്ത പറയുന്നത് . പ്രത്യേക മതചടങ്ങായി ഹിന്ദുക്കൾ കാലാകാലങ്ങളായി അനുഷ്ഠിക്കുന്ന ചടങ്ങാണ് നിലവിളക്ക് കൊളുത്തുന്നതെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു.
നേരത്തെ നിലവിളക്ക് കൊളുത്തിയതിൽ ഫാത്തിമ തഹ്‌ലിയയെ വിമർശിച്ചുകൊണ്ട് ഇസ്‌ലാമിക പണ്ഡിതൻ ഹുസൈൻ സലഫിയും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടികെ അഷ്റഫും രംഗത്തെത്തിയിരുന്നു. ഫാത്തിമ നിലവിളക്ക് കൊളുത്തുന്ന ചിത്രം പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലും ചർച്ചയായിരുന്നു.
അതേസമയം തനിക്ക് എല്ലാ വിഭാഗക്കാരുടെയും വോട്ടുകൾ ലഭിച്ചെന്നും, എല്ലാവരുടെയും പിന്തുണ ലഭിച്ചെന്നും കഴിഞ്ഞ ദിവസം ഫാത്തിമ തഹലിയ പറഞ്ഞിരുന്നു. ഇത്തരത്തിൽ എല്ലാ വിഭാഗക്കാരുടെയും വോട്ട് വാങ്ങി വിജയിച്ച ജനപ്രതിനിധി ഭരണഘടന അനുശാസിക്കുന്ന മതേതരത്വം പിന്തുടരുതെന്നാണ് സമസ്തയുടെ ഉപദേശം.