• Wed. Jul 9th, 2025

24×7 Live News

Apdin News

പാകിസ്ഥാന്‍ വെടിവെച്ചിട്ടത് ഡ്യൂപ്ലിക്കേറ്റ് റഫാലിനെ; ഇസ്രയേല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യ സൃഷ്ടിച്ച റഫാലിന്റെ എഐ രൂപം പാകിസ്ഥാനെ വലച്ചു

Byadmin

Jul 9, 2025


ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടത് ഡ്യൂപ്ലിക്കേറ്റ് റഫാല്‍ യുദ്ധവിമാനങ്ങളെയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ടെക്നോളജി ഉപയോഗിച്ച് എഐ സഹായത്തോടെ ഇന്ത്യ സൃഷ്ടിച്ച റഫാലിന്റെ മായാരൂപങ്ങളെയാണ് പാകിസ്ഥാന്‍ അയച്ച മിസൈലുകള്‍ വെടിവെച്ചിട്ടതെന്നാണ് പുതിയതായി പുറത്തുവരുന്നു റിപ്പോര്‍ട്ടുകള്‍.

ശത്രുവിന്റെ മിസൈലുകളെയും റഡാറുകളെയും ആശയക്കുഴപ്പത്തിലാക്കാന്‍ കഴിയുന്ന എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഫൈബര്‍ ഓപ്റ്റിക് അടിസ്ഥാനമാക്കിയുള്ള റഫാലിന്റെ ഇലക്ട്രോണിക് രൂപം മാത്രമാണ് ഈ ഡ്യൂപ്ലിക്കേറ്റ് റഫാല്‍ വിമാനം. എക്സ് ഗാര്‍ഡ് എന്നാണ് ഇതിനെ വിളിക്കുന്നത്. എഐ ഉപയോഗിച്ച് സാധ്യമാക്കിയ കെട്ടിവലിക്കാവുന്ന ഫൈബര്‍ ഓപ്റ്റിക് വിമാനരൂപമാണിതെന്ന് പറയുന്നു. ഇതിന് 30 കിലോഗ്രാം വരെ ഭാരം വരും.

എങ്ങിനെയാണ് പാകിസ്ഥാനെ ചതിച്ച ഡ്യൂപ്ലിക്കേറ്റ് റഫാല്‍ പ്രവര്‍ത്തിക്കുന്നത്?

ഒറിജിനല്‍ റഫാല്‍ വിമാനത്തിന്റെ വാലില്‍ നിന്നും ഏകദേശം 100 മീറ്റര്‍ നീളമുള്ള ഒരു ഓപ്റ്റിക് ഫൈബര്‍ കേബിള്‍ കെട്ടിയിടും. ഇതില്‍ എക്സ് ഗാര്‍ഡ് എന്ന 30 കിലോഗ്രാം ഭാരമുള്ള ഉപകരണം ഘടിപ്പിക്കും. ഈ എക്സ് ഗാര്‍ഡിനുള്ളില്‍ എഐ പ്രാപ്തമാക്കുന്ന റഫാലിന് തത്തുല്ല്യമായ സിഗ്നലുകള്‍ പുറപ്പെടുവിയ്‌ക്കും. എന്നാല്‍ പാകിസ്ഥാന്റെ റഡാറുകളില്‍ ഒറിജിനല്‍ റഫാല്‍ വിമാനത്തിന്റെ സിഗ്നലുകള്‍ ഓഫായിരിക്കും. അതേ സമയം, റഫാല്‍ അതിന്റെ വാലില്‍ കെട്ടിവലിക്കുന്ന 30 കിലോ ഭാരമുള്ള എക്സ് ഗാര്‍ഡില്‍ നിന്നും പുറപ്പെടുവിക്കുന്ന ഇലക്ട്രോണിക് സിഗ്നലുകള്‍ സജീവമായിരിക്കും. ഈ സിഗ്നലുകള്‍ പിടിച്ചെടുക്കുന്ന പാകിസ്ഥാന്‍ റഡാറുകളുടെ നിര്‍ദേശപ്രകാരമാണ് പാകിസ്ഥാന്‍ മിസൈലുകള്‍ അയയ്‌ക്കുന്നത്. ഈ മിസൈലുകള്‍ അടിച്ച് താഴെയിട്ടത് ഒറിജിനല്‍ റഫാല്‍ യുദ്ധവിമാനത്തെയല്ല, അതിന്റെ വാലില്‍ പാകിസ്ഥാനെ ചതിക്കാനായി കെട്ടിയിരിക്കുന്ന 30 കിലോഗ്രാം തൂക്കമുള്ള വ്യാജനായ എക്സ് ഗാര്‍ഡിനെയാണ്. റഫാലിന്റെ ഇലക്ട്രോണിക് യുദ്ധതന്ത്രസന്നാഹങ്ങളുടെ ഭാഗമാണ് റഫാലിന്റെ വാലില്‍ കെട്ടിയിരിക്കുന്ന എഐ പ്രാപ്തമാക്കിയ ഈ വ്യാജ ഇലക്ട്രോണിക്സ് റഫാല്‍.

ഇന്ത്യ ഉപയോഗിച്ചത് യുദ്ധചരിത്രത്തിലെ ഏറ്റവും വലിയ ‘ചതി’കളില്‍ ഒന്ന്

ഇതുവരെ നടന്ന യുദ്ധചരിത്രത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ഏറ്റവും ഫലപ്രദമായ ചതി എന്നാണ് അമേരിക്കന്‍ യുദ്ധവിമാനത്തിന്റെ പൈലറ്റായ റയാന്‍ ബോര്‍ഡന്‍ ഹീമര്‍ ഇതേക്കുറിച്ച് പറഞ്ഞത്.

പാകിസ്ഥാന്‍ അയച്ച മിസൈലുകള്‍ ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനങ്ങളെ ഇടിച്ചിട്ടു എന്ന വാര്‍ത്തയില്‍ തെറ്റില്ല. പക്ഷെ പാകിസ്ഥാന്‍ അയച്ച ചൈനീസ് നിര്‍മ്മിതമായ പിഎല്‍-15 മിസൈലുകള്‍ അടിച്ചിട്ടത് ഒറിജിനല്‍ റഫാലിന്റെ വാലില്‍ കെട്ടിയിരിക്കുന്ന ഈ മായാരൂപമായ എക്സ് ഗാര്‍ഡിനെയാണ്. പിഎല്‍15 മിസൈല്‍ ഏറ്റ ഉടന്‍ തകര്‍ന്ന് താഴെ വീഴുന്നത് എക്സ് ഗാര്‍ഡാണ്, അല്ലാതെ യഥാര്‍ത്ഥ റഫാല്‍ യുദ്ധവിമാനമല്ലെന്ന് അര്‍ത്ഥം.

പാകിസ്ഥാന്റെ ചൈനീസ് നിര്‍മ്മിത മിസൈല്‍ റഫാലില്‍ തട്ടിയതായുള്ള ഇലക്ട്രോണിക്സ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയാണ് മൂന്ന് റഫാല്‍ വിമാനങ്ങള്‍ വെടിവെച്ചിട്ടതായി പാകിസ്ഥാന്‍ അവകാശപ്പെട്ടത്. പക്ഷെ ഇത് തികച്ചും തെറ്റാണെന്ന് ജെയിന്‍സ് ഡിഫന്‍സ് വീക്ക് ലി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ഇസ്രയേല്‍ സഹായത്തോടെ നടത്തിയ ഒരു മായാരൂപ പ്രയോഗത്തില്‍ പാകിസ്ഥാന്‍ വീഴുകയായിരുന്നുവെന്ന് പറയുന്നു.

ഇതേക്കുറിച്ച് പ്രതിരോധവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഇന്ത്യന്‍ മാസികയായ ഇന്ത്യന്‍ ഡിഫന്‍സ് റിസര്‍ച്ച് വിങ്ങും വിശദമായ റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുകയാണ്.

 



By admin