ന്യൂഡൽഹി :പാറ്റാ സമരത്തിൽ പങ്കെടുത്ത് മടങ്ങിയ മുതിർന്ന ബോളിവുഡ് നടി ഷബാന ആസ്മിക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. രോഗബാധയെത്തുടർന്ന് ഡോക്ടർമാർ അഞ്ച് ദിവസത്തെ പൂർണ്ണ വിശ്രമവും ഐസൊലേഷനും നിർദേശിച്ചു. 102 ഡിഗ്രി പനിയെത്തുടർന്ന് നിലവിൽ ചികിത്സയിലാണ് എഴുപത്തഞ്ചുകാരിയായ താരം.
കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളിലാണ് താരം സജീവമായി പങ്കെടുത്തുവന്നത്. ജൂലൈ 20-ന് ഡൽഹിയിൽ നടന്ന ‘ചലോ സൻസദ്’ പ്രക്ഷോഭത്തിൽ നടി പങ്കാളിയായിരുന്നു. തുടർന്ന് ഡൽഹി ജന്തർ മന്തറിൽ വിദ്യാർഥികൾ നടത്തിയ സമരത്തിൽ മൂന്ന് ദിവസം നേരിട്ടെത്തി പങ്കെടുത്തു. തുടർന്ന് താരം മുംബൈയിലേക്ക് തിരിച്ചു.
ഡൽഹിയിലെ സമരത്തിനിടെ പോലീസിന്റെ കണ്ണീർവാതക പ്രയോഗത്തെത്തുടർന്ന് തനിക്ക് ആസ്തമയുടെ ബുദ്ധിമുട്ടുകൾ വർധിച്ചതായി ഷബാന ആസ്മി വെളിപ്പെടുത്തിയിരുന്നു. ഇൻഹേലർ ഉപയോഗിച്ച് ആരോഗ്യം വീണ്ടെടുത്ത ശേഷമാണ് പിന്നീട് സമരത്തിനു പോയതെന്നും ഒരു അഭിമുഖത്തിൽ നടി വ്യക്തമാക്കി.