• Mon. Jul 28th, 2025

24×7 Live News

Apdin News

ബരാക് ഒബാമയുടെ യഥാര്‍ത്ഥ പേര് ബരാക് ഹുസൈന്‍ ഒബാമ; 2016ല്‍ റഷ്യന്‍ സഹായത്തോടെയാണ് ട്രംപ് ജയിച്ചതെന്ന് ഒബാമ കള്ളറിപ്പോര്‍ട്ടുണ്ടാക്കി

Byadmin

Jul 28, 2025



വാഷിംഗ്ടണ്‍ : 2016ല്‍ യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്‍റനെ തോല്‍പിച്ച് ട്രംപ് പ്രസിഡന്‍റായി ജയിച്ചത് റഷ്യയുടെ ഇടപെടല്‍ മൂലമാണെന്ന് കള്ള ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമ ഉണ്ടാക്കിയതായി കണ്ടെത്തല്‍. 2016ല്‍ യുഎസ് പ്രസിഡന്‍റായുള്ള ട്രംപിന്റെ വിജയത്തെ കൊച്ചാക്കി കാണിക്കുകയായിരുന്നു ബരാക് ഒബാമയുടെ ലക്ഷ്യം.

ഇപ്പോഴത്തെ ട്രംപ് സര്‍ക്കാരിലെ ഇന്‍റലിജന്‍സ് മേധാവിയായ തുള്‍സി ഗബ്ബാര്‍ഡാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഇത് അമേരിക്കയില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. മാത്രമല്ല, മുന്‍ യുഎസ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ മുഴുവന്‍ പേര് ബരാക് ഹുസൈന്‍ ഒബാമ എന്നാണെന്നും റിപ്പോര്‍ട്ടില്‍ തുള്‍സി ഗബ്ബാര്‍ഡ് സൂചിപ്പിക്കുന്നു. ഇത് മറച്ചുവെച്ചാണ് ബരാക് ഒബാമ എന്ന പേര് മനപൂര്‍വ്വം ഉപയോഗിക്കുന്നത്.

ബരാക് ഒബാമ അക്കാലത്തെ ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തിയാണ് ട്രംപിന്റെ വിജയത്തെ നിസ്സാരമാക്കാന്‍ വേണ്ടി ഇത്തരമൊരു കള്ള റിപ്പോര്‍ട്ട് ഉണ്ടാക്കിയതെന്നാണ് ആരോപണം. റഷ്യയുടെ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിന്റെ ഇടപെടലും റഷ്യയില്‍ നിന്നുള്ള ഡിജിറ്റല്‍ ഇടപെടലും സഹായത്തോടെആണ് 2016ല്‍ ട്രംപ് പ്രസിഡന്‍റായി വിജയിക്കാന്‍ ഇടയാക്കിയെതന്ന രീതിയിലാണത്രെ ബരാക് ഒബാമ ഏതാനും രഹസ്യഏജന്‍സി ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി കള്ള റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതെന്നാണ് വിമര്‍ശനം. ബരാക് ഒബാമയുടെ കാലത്ത് ദേശീയ സുരക്ഷ മേധാവിയായിരുന്ന ജെയിംസ് ക്ലാപ്പര്‍ക്കും അന്നത്തെ സിഐഎ ഡയറക്ടര്‍ ജോണ്‍ ബ്രെണ്ണനും ഇനി എന്താണ് ട്രംപിന്റെ ഉദ്ദേശ്യമെന്നതില്‍ ആശങ്കയുണ്ട്. ബരാക് ഒബാമയെ ഉള്‍പ്പെടെ ട്രംപ് ഇംപീച്ച് ചെയ്യുമോ എന്നും ആശങ്കയുണ്ട്. മുന്‍ യുഎസ്എ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജോണ്‍ ബോള്‍ട്ടന്‍ തുള്‍സി ഗബ്ബാര്‍ഡിന്റെ ഈ റിപ്പോര്‍ട്ട് ഊതിപ്പെരുപ്പിച്ചതാണെന്നും ട്രംപിനെ ലൈംഗിക കുറ്റവാളി എപ് സ്റ്റീനമായി ബന്ധപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നുള്ള മാധ്യമശ്രദ്ധ വഴിതിരിച്ചുവിടാനാണ് തുള്‍സി ഗബ്ബാര്‍‍ഡ് ഇത്തരമൊരു റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ജോണ്‍ ബോള്‍ട്ടന്‍ പറയുന്നു.

By admin