• Tue. May 5th, 2026

24×7 Live News

Apdin News

ബിജെപിയുടെ ജയം തടയാന്‍ വോട്ട് വിറ്റ് സിപിഎം; തിരുവല്ലയില്‍ രണ്ടാം സ്ഥാനത്ത് എന്‍ഡിഎ, വോട്ട് ഇരട്ടിയാക്കി അനൂപ് ആന്റണി

Byadmin

May 5, 2026


തിരുവല്ല: ദേശീയ ജനാധിപത്യ സഖ്യത്തിന് തിരുവല്ലയില്‍ ഐതിഹാസിക മുന്നേറ്റം. ബിജെപി സ്ഥാനാര്‍ത്ഥി അനൂപ് ആന്റണിയുടെ ജയം തടയാന്‍ മണ്ഡലത്തില്‍ നടന്നത് സിപിഎമ്മിന്റെ വമ്പന്‍ വോട്ടുകച്ചവടമാണ്. എന്നിട്ടും 43,078 വോട്ടോടെ രാഷ്‌ട്രീയ എതിരാളികളെ ഞെട്ടിച്ച് മണ്ഡല ചരിത്രത്തില്‍ ഇതാദ്യമായി രണ്ടാം സ്ഥാനത്തേക്ക് എത്തി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ജോസഫ്. ഒന്നിലേറെ റൗണ്ടുകളില്‍ ലീഡ് നിലനിര്‍ത്താന്‍ അനൂപ് ആന്റണിക്കായി. യുഡിഎഫിലെ അഡ്വ. വര്‍ഗീസ് മാമന്‍ 53,224 വോട്ട് നേടിയാണ് വിജയിച്ചത്.

ദീര്‍ഘകാലം മണ്ഡലത്തെ പ്രതിനിധീകരിച്ച മുന്‍മന്ത്രി കൂടിയായ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. മാത്യു ടി. തോമസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 42,023 വോട്ടുകള്‍ മാത്രമാണ് മാത്യു ടി. തോമസിന് നേടാനായത്. കഴിഞ്ഞ തവണ ബിജെപിക്കു ലഭിച്ച വോട്ടുകള്‍ ഇരട്ടിയാക്കി വര്‍ദ്ധിപ്പിക്കാന്‍ അനൂപ് ആന്റണിക്കായി. 2021-ല്‍ 22,674 വോട്ടുകള്‍ മാത്രമാണ് ബിജെപിക്ക് ലഭിച്ചത്. ചിട്ടയായ പ്രവര്‍ത്തനമാണ് എന്‍ഡിഎയെ വിജയത്തിന് അരികിലെത്തിച്ചത്. സിപിഎം നടത്തിയ വമ്പന്‍ വോട്ട്കച്ചവടമാണ് തിരുവല്ലയില്‍ യുഡിഎഫിനും മാമ്മന്‍ വര്‍ഗീസിനും തുണയായത്. സിപിഎം ശക്തികേന്ദ്രങ്ങളില്‍ വലിയ രീതിയില്‍ വോട്ട് യുഡിഎഫിന് മറിച്ചു. ലക്ഷങ്ങള്‍ ഒഴുക്കിയാണ് സിപിഎം കേഡര്‍ വോട്ടുകള്‍ വലത് സ്ഥാനാര്‍ത്ഥി വിലയ്‌ക്കെടുത്തതെന്ന ആരോപണം വരും ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമാകുമെന്ന് ഉറപ്പാണ്. സിപിഎം അപ്രമാദിത്വമുള്ള പ്രദേശങ്ങളിലെ വോട്ട് ചോര്‍ച്ച സാധാരണ പ്രവര്‍ത്തകരില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

അപ്പര്‍കുട്ടനാടന്‍ കാര്‍ഷിക ജനത ആവേശോജ്വല മുന്നേറ്റമാണ് അനൂപ് ആന്റണിക്ക് നല്‍കിയത്. കേന്ദ്ര കാര്‍ഷിക നയങ്ങളുടെ പിന്തുണയും കിസാന്‍ സമ്മാന്‍ നിധി അടക്കമുള്ള പദ്ധതികളും ജനങ്ങള്‍ ഏറ്റെടുത്തതും നേട്ടമായി. കുറ്റൂര്‍, പെരിങ്ങര, നിരണം, കടപ്ര, നെടുമ്പ്രം തുടങ്ങിയ അപ്പര്‍കുട്ടനാടന്‍ മേഖലകളില്‍ ബിജെപിക്ക് ഏകപക്ഷീയ മുന്നേറ്റമാണ് ലഭിച്ചത്. പരമ്പരാഗത സിപിഎം വോട്ടുകളില്‍ വലിയ വിള്ളല്‍ വീഴ്‌ത്താനും അനൂപ് ആന്റണിക്കായി. സംസ്ഥാന സര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങളും നെല്ല് സംഭരണത്തിലെ വീഴ്ചയും മണ്ഡലത്തില്‍ പ്രധാന ചര്‍ച്ചയായിരുന്നു.



By admin