മുംബൈ: മുംബൈയിൽ നടന്ന മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളികകള്‍ വിതരണം ചെയ്ത് 15000 പേരെ കൊല്ലാനുള്ള പദ്ധതി തകര്‍ത്തു, ഇതിന് പിന്നില്‍ പ്രവര‍്ത്തിച്ച ഹയാസ് നിസാറിനെ അറസ്റ്റ് ചെയ്തു.
വേദനാസംഹാരി മരുന്നുകളെന്ന പേരിൽ വിഷം നിറച്ച ക്യാപ്സൂളുകൾ വിതരണം ചെയ്യുന്നതിനിടെ ഫയ്യാസ് നിസാർ ഹുസൈൻ പ്രേംജി എന്ന വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു.മനോരമ, മാധ്യമം, മാതൃഭൂമി, ദേശാഭിമാനി ഉള്‍പ്പെടെയുള്ള മലയാള മാധ്യമങ്ങൾ പിടിക്കപ്പെട്ട പ്രതി ഇസ്ലാമിക തീവ്രവാദി ആണെന്ന് തുറന്നു പറയാൻ വിഷമിക്കുകയാണ്. ഹയാസ് നാസര്‍ എന്ന പേരിനൊപ്പം ഒരു ത്യാഗി കൂടി കൂട്ടിച്ചേര്‍ത്ത് ഇയാളെ മതേതരനാക്കാനും ശ്രമം നടക്കുന്നു.
15,000 പേരെ കൊല്ലുകയായിരുന്നു ലക്ഷ്യമെന്ന് പിന്നീട് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി. സിങ്ക് ഫോസെഫൈഡ് കലര്‍ന്ന ഗുളികകളാണു പിടിച്ചെടുത്തത്. 14900 ഗുളികകളും പോലീസ് കണ്ടെടുത്തു . ഗുളികകള്‍ കഴിച്ച നിരവധി ആളുകള്‍ ആശ്പത്രികളില്‍ അഡ്മിറ്റഡ് ആണ്. 30000 ഗുളികകള്‍ കൂടി ഇയാള്‍ ഓര്‍ഡര്‍ ചെയ്തിരുന്നു.
പതിനായിരകണക്കിനു ആളുകളെ കൊന്നു ജിഹാദിലൂടെ സ്വര്‍ഗ്ഗം പൂകുകയായിരുന്നു ഇയാളുടെ ലക്ഷ്യം. പൂനെയിലെ വിമാന്‍ നഗര്‍ സ്വദേശിയാണ് ഹയാസ് നാസര്‍. പ്രസ്തുത ക്യാപ്സൂളുകൾ കഴിച്ചതിനെ തുടർന്ന് 11 പേർക്ക് അസ്വസ്ഥത അനുഭവപ്പെടുകയും അവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.. ഡൽഹി സ്ഫോടനത്തിന് മുന്നേ റൈസിൻ ഉപയോഗിച്ച് ജനങ്ങളെ കൊല്ലാൻ തയ്യാറാക്കിയ പദ്ധതിക്ക് സമാനമായി ആണ് ഇതിനെയും പോലീസ് കാണുന്നത്.