തിരുവനന്തപുരം: അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായി സ്വകാര്യ സ്ഥാപനം ഉണ്ടാക്കിയ കരാറിലെ ക്രമക്കേടുകളിലും മെസ്സി വിവാദത്തിലും കർശന നടപടിയെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. ജി.എസ്.ടി വെട്ടിപ്പ് ഉൾപെടെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ പ്രാഥമിക പരിശോധനയിൽ കണ്ടത്തിയിട്ടുണ്ട്. നഷ്ടപ്പെട്ട തുക ഈടാക്കുമെന്നും തട്ടിപ്പിന്റെ വ്യാപ്തി വലുതാണെങ്കിൽ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കായിക വകുപ്പ് നൽകിയ റിപ്പോർട്ട് നിലവിൽ സർക്കാരിന്റെ പരിഗണനയിലാണ്. അർജന്റീനിയൻ ഫുട്ബോൾ അസോസി യേഷനുമായി കരാർ ഒപ്പിടാൻ ഒരു സ്വകാര്യ സ്ഥാപനത്തിന് അനുമതി നൽകിയ നട്ടുപടികമങ്ങളിൽ വലിയ ദുരൂഹതയു ണ്ട്. താൽപര്യപത്രം ക്ഷണിക്കാതെയാണ് അനുമതി നൽകിയത്.
വിപണി മൂല്യനിർണയമോ സ്ഥാപനത്തിന്റെ സാമ്പത്തികശേഷിയോ ഫണ്ടിന്റെ ഉറവിടമോ പരിശോധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട പല കാര്യങ്ങളും സംസ്ഥാന സർക്കാർ അറിഞ്ഞിട്ടില്ലെന്നും പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് പലയിടങ്ങളിൽ നിന്നായി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതി ലഭിച്ചപ്പോൾ തന്നെ ഏതെങ്കിലും സ്ഥാപനത്തെ പൂട്ടിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. ലഭിച്ച റിപ്പോർട്ട് ഗൗരവമായി പഠിക്കുക മാത്രമാണ് നിലവിൽ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രാഥമിക പരിശോധനയിൽ തന്നെ ഗുരുതരമായ ജി.എസ്.ടി വെട്ടിപ്പ് നടന്നിട്ടുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുൻ സർക്കാരിൻ്റെ കാലത്ത് തന്നെ വെട്ടിപ്പ് കണ്ടെത്തി നോട്ടീസ് നൽകിയിരുന്നെങ്കിലും പിന്നീട് ഏഴു മാസത്തോളം അന്വേഷ ണം മരവിപ്പിച്ചു. ഇത്തരം കാ ര്യങ്ങൾ വിശദമായി പരിശോധിച്ച് സർക്കാരിന് നഷ്ടപ്പെട്ട തുക ഈടാക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കും. പ്രാരംഭ നടപടികളിലുണ്ടായ വലിയ അനാസ്ഥയെക്കുറിച്ച് ധന കാര്യ വകുപ്പ് പ്രത്യേകം അന്വേഷണം നടത്തും. തട്ടിപ്പ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കേണ്ടത്ര ഗൗരവമുള്ളതാണെന്ന് തോന്നിയാൽ അതിനുള്ള നടപടികൾ സ്വീകരിക്കും. വിദേശ സഹായ നിയന്ത്രണ ചട്ടത്തിന്റെ (എഫ്.സി.ആർ.എ)ലംഘനം നടന്നിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ പൂർണമായും പ്രതിരോധത്തിലാക്കുന്ന നിർണായക രേഖകളും തെളിവുകളുമാ ണ് പുറത്തുവന്നത്.. കായികവകുപ്പിനെയും സംസ്ഥാന സർക്കാരിനെയും നോക്കുകുത്തിയാക്കി മുൻ മന്ത്രിയും ചില സ്പോൺസർമാരും ചേർന്ന് നേരിട്ടാണ് വഴിവിട്ട ഇടപാടുകൾ നടത്തിയതെന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ പുറത്തുവന്നിരിക്കുന്നത്. സ്പോൺസർമാർക്ക് വേണ്ടി വി. അബ്ദുറഹിമാൻ നേരിട്ട് ഔദ്യോഗികമായി വാദിക്കു ന്ന ഇ- മെയിൽ സന്ദേശത്തിൻ്റെ പകർപ്പുകളും പുറത്തുവന്ന കൂട്ടത്തിലുണ്ട്.