ന്യൂഡൽഹി : ഇന്ത്യയെ ഏറ്റവും കൂടുതൽ, ഭരിച്ച പ്രധാനമന്ത്രി എന്ന നിലയിൽ ജവഹർലാൽ നെഹ്രുവിന്റെ റെക്കോർഡിനെ ഭേദിക്കാൻ തയ്യാറെടുക്കുകയാണ് മോദി. 2026 ജൂൺ 10ഓടെ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായി ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട് സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയെന്ന നെഹ്‌റുവിന്റെ റെക്കോർഡ് മോദി ഭേദിക്കും. അത് മാത്രമല്ല ഭരണകാലത്ത് മൂന്ന് വിദേശപാർലമെന്റുകളെ അഭിസംബോധന ചെയ്തുവെന്ന നെഹ്രുവിന്റെ റെക്കോർഡും ഇതിനോടകം മോദി തകർത്തു കഴിഞ്ഞു.ഏതൊരു ഇന്ത്യൻ ഭരണത്തലവനെക്കാളും ഉയർന്ന നിരക്കാണ്.
2014നും 2026നും ഇടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 19 വിദേശ പാർലമെന്റുകളെ അഭിസംബോധന ചെയ്തു കഴിഞ്ഞു, ഇത് 1949ൽ നെഹ്‌റു യു എസ് ജനപ്രതിനിധികളെ അഭിസംബോധന ചെയ്യുമ്പോൾ ഇന്ത്യ-യുഎസ് ബന്ധം അതിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്നു. അന്ന് ഹൗസ് ചേംബറിന്റെ നവീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നതിനാൽ, ‘വേയ്സ് ആൻഡ് മീൻസ് കമ്മിറ്റി’ റൂമിൽ നടന്ന സ്വീകരണ ചടങ്ങിൽ അദ്ദേഹം ഏകദേശം 15 മിനിറ്റോളം സംസാരിച്ചു. തുടർന്ന്, അന്ന് ‘ഓൾഡ് സുപ്രീം കോർട്ട് ചേംബറിൽ’ യോഗം ചേർന്നിരുന്ന സെനറ്റിലെത്തി അദ്ദേഹം ഇതേ പ്രസംഗം ആവർത്തിച്ചു.
അമേരിക്കയുടെ “മനസ്സും ഹൃദയവും” കണ്ടെത്താനുള്ള ഒരു “കണ്ടെത്തൽ യാത്രയിലാണ്” താൻ വന്നിരിക്കുന്നതെന്നും അതിന് മുന്നിൽ ഇന്ത്യയുടെ സ്വന്തം “മനസ്സും ഹൃദയവും” സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മോദി വിദേശ പാർലമെന്റുകളിൽ നടത്തിയ പ്രസംഗങ്ങൾ ഇന്ത്യയുടെ ആഗോള പ്രയാണത്തിന്റെ മറ്റൊരു ഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്.
നെഹ്‌റു നടത്തിയ പ്രസംഗത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു സാഹചര്യത്തിലായിരുന്നു 2016ൽ മോദിയുടെ പ്രസംഗം. അപ്പോഴേക്കും പ്രസിഡന്റ് ബരാക് ഒബാമയുടെ കീഴിൽ ഇന്ത്യ-യു എസ് ബന്ധം ശക്തമായ തന്ത്രപ്രധാന ഘട്ടത്തിലേക്ക് കടന്നിരുന്നു. ഒബാമ തന്റെ ഭരണകാലത്ത് രണ്ടുതവണ ഇന്ത്യ സന്ദർശിക്കുന്ന ആദ്യ യു എസ് പ്രസിഡന്റായി മാറി.
ഉഭയകക്ഷി വ്യാപാരം 2009 ലെ 60 ബില്യൺ ഡോളറിൽ നിന്ന് 2015 ൽ 107 ബില്യൺ ഡോളറായി ഉയർന്നു, യു എസിൽ നിന്നുള്ള ഇന്ത്യയുടെ പ്രതിരോധ വാങ്ങലുകൾ 14 ബില്യൺ ഡോളറിലെത്തി, യു എസിലേക്കുള്ള ഇന്ത്യൻ എഫ്ഡിഐ മൂന്നിരട്ടിയായി
അയൽരാജ്യങ്ങൾ, പ്രമുഖ പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾ, ആഫ്രിക്ക, കരീബിയൻ, ഇന്തോ-പസഫിക്, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ നിയമസഭകളിലേക്ക് ഇന്ത്യയുടെ സന്ദേശം എത്തിക്കാൻ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്ക് സാധിച്ചിട്ടുണ്ട്.
അധികാരമേറ്റ ഉടൻ 2014ൽ ഭൂട്ടാൻ, നേപ്പാൾ, ഓസ്‌ട്രേലിയ, ഫിജി എന്നീ രാജ്യങ്ങളുടെ പാർലമെന്റുകളെ മോദി അഭിസംബോധന ചെയ്തു. 2015ൽ മൗറീഷ്യസ് നാഷണൽ അസംബ്ലി, ശ്രീലങ്കൻ പാർലമെന്റ്, മംഗോളിയൻ പാർലമെന്റ്, യുകെ പാർലമെന്റ്, അഫ്ഗാനിസ്ഥാൻ പാർലമെന്റ് എന്നിവയെ അദ്ദേഹം അഭിസംബോധന ചെയ്തു. 2016ലും പിന്നീട് 2023ലും അദ്ദേഹം യു എസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
2018ൽ ഉഗാണ്ട, 2019ൽ മാലദ്വീപ്, 2024ൽ ഗയാന, 2025ൽ ഘാന, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, നമീബിയ, എത്യോപ്യ, ഒടുവിൽ 2026ൽ ഇസ്രായേലിന്റെ പാർലമെന്റായ നെസെറ്റും ഇതിൽ ഉൾപ്പെടുന്നു. നെസെറ്റിൽ നടത്തിയ ഏറ്റവും പുതിയ പ്രസംഗത്തിൽ, ഇസ്രായേൽ പാർലമെന്റിന്റെ ഏറ്റവും ഉയർന്ന ബഹുമതി നൽകി മോദിയെ ആദരിക്കുകയുണ്ടായി
2023ൽ യു എസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ രണ്ടുതവണ അഭിസംബോധന ചെയ്യുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മോദി മാറി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ശേഷം ഈ ബഹുമതി ഒന്നിലധികം തവണ ലഭിക്കുന്ന രണ്ടാമത്തെ അന്താരാഷ്‌ട്ര നേതാവ് കൂടിയാണ് അദ്ദേഹം.