• Mon. Jun 29th, 2026

24×7 Live News

Apdin News

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

Byadmin

Jun 29, 2026


തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ബോര്‍ഡ് അംഗം എ. അജികുമാര്‍ എന്നിവരുള്‍പ്പെടെ അന്നത്തെ ഭരണസമിതിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിപ്രത്യേക അന്വേഷണ സംഘം .പി എസ് പ്രശാന്ത് നാലാം പ്രതിയാണ്.ഏഴ് പ്രതികളാണ് കേസിലുള്ളത്. മുരാരി ബാബുവാണ് ഒന്നാം പ്രതി. രണ്ടാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, മൂന്നാം പ്രതി പങ്കജ് ഭണ്ഡാരി, അഞ്ചാം പ്രതി അജി കുമാര്‍, ആറാം പ്രതി കണ്ഠരര് രാജീവര് എന്നിവരാണ് മറ്റ് പ്രതികള്‍. ശബരിമലയില്‍ 2025-ല്‍ നടന്ന സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് നടപടി.

കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 2019-ല്‍ ആരംഭിച്ച ആസൂത്രിത ഗൂഢാലോചനയുടെ തുടര്‍ച്ചയാണ് 2025-ല്‍ നടന്ന സ്വര്‍ണക്കൊള്ളയെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ക്ഷേത്രത്തിലെ സ്വര്‍ണ ശേഖരത്തില്‍ വലിയ തോതില്‍ ക്രമക്കേടും വകമാറ്റലും നടന്നെന്നാണ് കരുതുന്നത്.

ദേവസ്വം ഭരണചുമതലയിലിരുന്ന ഉന്നതര്‍ക്ക് സ്വര്‍ണകൊള്ളയില്‍ നേരിട്ട് പങ്കുണ്ടെന്ന തെളിവുകള്‍ പുറത്തുവന്നതോടെ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കും. ദേവസ്വം ബോര്‍ഡിന്റെ ആഭ്യന്തര ഓഡിറ്റ് വിഭാഗവും വിശദമായ പരിശോധന നടത്തിവരികയാണ്.



By admin