• Wed. Jun 10th, 2026

24×7 Live News

Apdin News

സ്ത്രീകളുടെ സൗജന്യ യാത്ര: ഓർഡിനറിയിൽ മാത്രം, ലാഭമായശേഷം മാത്രം അടുത്ത ഘട്ടം ആലോചിക്കും: മുഖ്യമന്ത്രി

Byadmin

Jun 10, 2026


തിരുവനന്തപുരം: സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന ഗാരണ്ടി പദ്ധതി 800 കോടി രൂപയുടെ ബാധ്യത ഉണ്ടാക്കുമെന്നും ഓർഡിനറി ബസ്സുകൾക്കു പുറമേ എവിടെയൊക്കെ എന്ന് അടുത്ത ഘട്ടം ആലോചിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മന്ത്രിസഭാ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാരണ്ടിയിൽ വാഗ്ദാന വഞ്ചനയാണെന്നൊക്കെ എഴുതുന്നത് രിയാണെന്ന് കരുതുന്നുവെങ്കിൽ എഴുതിക്കൊള്ളുക എന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തിട്ട് രണ്ടാം ഘട്ടത്തിൽ തുടർ നടപടികൾ ആലോചിക്കും. സ്വയം പര്യാപ്തമാക്കി ലാഭത്തിലാക്കാൻ പുതില വണ്ടി വാങ്ങും, പുതിയ റൂട്ടുകളിൽ വണ്ടിയോടിക്കും, പരസ്യം നൽകും, അങ്ങനെ ലാഭത്തിലാക്കും, മുഖ്യമന്ത്രി വിശദീകരിച്ചു.
സോഷ്യൽ മീഡിയ ഇങ്ങനെ ദുരുപയോഗിക്കുന്നത് എന്തിനാണ്. ആരാണ് ഇതിന്റെ പിന്നിൽ. സലിം കുമാർ ആശുപത്രിയിൽ കിടക്കുമ്പോൾ ചത്തുകൂടെ എന്നാണ് ചോദിച്ചത്. എന്തു രാഷ്‌ട്രീയമാണിത്. ആരാണിതിന്റെ പിന്നിൽ, സതീശൻ ചോദിച്ചു.
സിപിഎമ്മിനെ തോൽപ്പിക്കാൻ കഴിയും, പക്ഷേ അവരെ അത് ബോധ്യപ്പെടുത്താനാണ് വിഷമം. നേമത്ത് ഞങ്ങളുടെ വോട്ടും സിപിഎമ്മിന്റെ വോട്ടും കുറഞ്ഞു. കൃത്യമായ മറുപടി പ്രതിപക്ഷ നേതാവിന് കൊടുത്തിട്ടുണ്ട്.
ഐഎഎസ് ഉദ്യോഗസ്ഥരെ തിരിച്ചെടുത്തത് ഐഎഎസ് ഉദ്യോഗസ്ഥരുടെ കുറവുകൊണ്ടാണ്. കേരളത്തിലേക്ക് ഐഎഎസ് ഉദ്യോഗസ്ഥർ വരാൻ മടിക്കുകയാണ്.
സർവകലാശാലകളിൽ ഗവർണർ നിയമനം നടത്തുന്നത് പുതിയ കാര്യമല്ല. ഞങ്ങൾ അധികാരത്തിൽ വരും മുമ്പ് നടന്നതാണ്. പാനൽ കൊടുക്കേണ്ടിയിരുന്നത് ആരാണ്. എൽഡിഎഫ് ഭരത്തിലും നിയമനങ്ങൾ നടന്നതാണ്. ഞങ്ങൾ പഠിക്കുകയാണ്, നോക്കട്ടെ.
വഖഫ് ബോർഡ് വഖഫ് ഭൂമിയുടെ കാര്യത്തിൽ ഞങ്ങൾ അധികാരത്തിലെത്തുന്നതിന് തൊട്ടുമുമ്പ് ചെയ്ത നടപടികൾ പഠിച്ചുകൊണ്ടിരിക്കുകയാണ്.
ലേബർ കോഡ്, പിഎം ശ്രീ തുടങ്ങിയ വിഷയങ്ങളിൽ ഞങ്ങൾ പഠിക്കുകയാണ്. മന്ത്രിസഭാംഗങ്ങളെ അറിയിക്കാതെയാണ് മുൻ സർക്കാർ പിഎംശ്രീയിൽ ഒപ്പുവെച്ചതിനെയാണ് ഞങ്ങൾ ചോദ്യം ചെയ്തത്. പിഎംശ്രീയിൽ കേരള സർക്കാരാണ് ഒപ്പുവെച്ചത്. സർക്കാർ മാറിയെന്നേ ഉള്ളു. അതിൽ എന്തുചെയ്യാനാവുമെന്ന് പഠിക്കാതെ ചെയ്യാനാവില്ല.
കേസ് രജിസ്റ്റർ ചെയ്ത് നടക്കുന്ന നടപടി ക്രമമാണ്. കോടതി ഡിവിഷൻ ബഞ്ച് വരെ അനുവദിച്ചതാണ് അന്വേഷണം. അതിൽ സർക്കാരിനൊന്നും പറയാനാവില്ല. ഇ ഡി എന്തുചെയ്യണമെന്ന് സർക്കാരിന് പറയാനാവില്ല. നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്നായിരുന്നു ഞങ്ങളുടെ നിലപാട്. അതാണ് ഇപ്പോൾ സിപിഎം നേതാക്കൾ പറയുന്നത്. സമർസ് അയച്ചപ്പോൾ ഇഷ്ടിക കൈയിലെടുത്തില്ലല്ലോ. നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ എന്നാണ് പറയുന്നത്. അതായത് ഞങ്ങൾ അന്നു പറഞ്ഞത് ഇപ്പോൾ സിപിഎം പറയുന്നു എന്നേ ഉള്ളു.
മാധ്യമങ്ങൾക്ക് 2018 ൽ ഇറക്കിയ ഉത്തരവിലാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. അത് മാറ്റണം. അത് പരിശോധിക്കണം. അടച്ചിട്ടുരുന്ന ഗേറ്റ് തുറന്നു. അത് അടയ്‌ക്കേണ്ടപ്പോൾ അടയ്‌ക്കുമല്ലോ, ചോദ്യങ്ങൾക്കു മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.



By admin