
മുബൈ: മഹാരാഷ്ട്രയിലെ പര്‍ഭാനി ജില്ലയിലെ യശ്വനി ഗ്രാമത്തില്‍ പണിതുകൊണ്ടിരിക്കുന്ന ഹനുമാന്‍ ക്ഷേത്രത്തിന്‍റെ മേല്‍ക്കൂര തകര്‍ന്ന് നാലുപേര്‍ക്ക് ദാരുണാന്ത്യം നിരവധി പേര്‍ക്ക് പരിക്ക്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് നാടിനെ നടുക്കിയ സംഭവം നടക്കുന്നത്.
പണിതുകൊണ്ടിരിക്കുന്ന ക്ഷേത്രത്തിന്‍റെ മുകള്‍ഭാഗത്തെ സ്ലാബ് തകര്‍ന്നാണ് അപകടം ഉണ്ടായത്. പരിക്കുപറ്റിയവരെ പര്‍ഹാണി സിവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോഴും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
അപകടം അറിഞ്ഞതിനു പിന്നാലെ ജില്ലാ കളക്ടറെയും, ജില്ലാ പോലീസ് മേധാവി, ആരോഗ്യ വകുപ്പ്, ദുരന്ത നിവാരണ വകുപ്പ് എന്നിവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന വനിതാ ശിശു വകുപ്പ് മന്ത്രി മേഘ്‌ന ബോര്‍ഡിക്കര്‍ അറിയിച്ചു.
പര്‍ഭാനിയിലെയും അയല്‍ ജില്ലകളിലെയും ഭക്തര്‍ ശനിയാഴ്ച ദര്‍ശനത്തിയിട്ടുണ്ടെന്നും, ഏകദേശം ഒരു ലക്ഷത്തോളം വരുന്ന ഭക്തരുടെ തിരക്ക് അനുഭവപ്പെടാറുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്‍സിപി എംഎല്‍എ രാജേഷ് വികേടര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
യശ്വാഡി ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിലാണ് ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് അപകടം ഉണ്ടായത്. ക്ഷേത്ര ഗർഭഗൃഹത്തിൻ്റെ മുന്നിൽ പണിതുകൊണ്ടിരുന്ന സഭാ മണ്ഡലത്തിൻ്റെ മേൽക്കൂരയാണ് തകർന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുന്നു.