• Wed. Jun 3rd, 2026

24×7 Live News

Apdin News

സി ബി എസ് ഇ പുനർമൂല്യനിർണയ വിവാദം: നടപടിയുമായി കേന്ദ്രസർക്കാർ, ചെയർമാനെയും സെക്രട്ടറിയെയും മാറ്റി

Byadmin

Jun 2, 2026


ന്യൂഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയവുമായി ബന്ധപ്പെട്ട രൂക്ഷമായ ആരോപണങ്ങളിൽ ഉലഞ്ഞ് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE). വിവാദങ്ങൾ കടുത്തതോടെ സിബിഎസ്ഇ ചെയർമാൻ രാഹുൽ സിങ്ങിനെയും സെക്രട്ടറി ഹിമാംശു ഗുപ്തയെയും കേന്ദ്ര സർക്കാർ തൽസ്ഥാനങ്ങളിൽ നിന്ന് അടിയന്തരമായി നീക്കി. ഡിജിറ്റൽ മൂല്യനിർണയവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാർഥികളും മാതാപിതാക്കളും ഉയർത്തിയ കടുത്ത പ്രതിഷേധങ്ങൾക്കു പിന്നാലെയാണ് സർക്കാരിന്‍റെ നിർണായക നടപടി.

അതേസമയം, പരീക്ഷാ പുനർമൂല്യനിർണയത്തിനായുള്ള സിബിഎസ്ഇയുടെ ഓൺലൈൻ പോർട്ടലിനു നേരെ ചൊവ്വാഴ്ച വൻ സൈബർ ആക്രമണം ഉണ്ടായതായും സൂചന. തട്ടിപ്പുകൾ പുറത്തുകൊണ്ടുവരാൻ കേന്ദ്ര സർക്കാർ ഒരംഗ അന്വേഷണ സമിതിയെയും നിയോഗിച്ചിട്ടുണ്ട്.

രണ്ടാഴച്ചയോളം വിദ്യാർത്ഥികളെ വലച്ച് ഒടുവിലാണ് പുനർമൂല്യനിർണ്ണയത്തിനുള്ള സിബിഎസ്ഇ വെബ്സെറ്റ് പ്രവർത്തനം തുടങ്ങിയത്. ഇന്നലെ തുടങ്ങുമെന്ന് സിബിഎസ്ഇ അറിയിച്ചിരുന്നെങ്കിലും ഇന്ന് പുലർച്ചെ നാലരയോടെയാണ് പോർട്ടൽ പ്രവർത്തനം തുടങ്ങിയത്. ആദ്യഘട്ടത്തിലുണ്ടായിരുന്നു ചില പ്രശ്നങ്ങൾ പരിഹരിച്ചെന്നും നിലവിൽ പ്രവർത്തനം സുഗമാണെന്നും ബോർഡ് അവകാശപ്പെട്ടു. പോർട്ടൽ പ്രവർത്തനക്ഷമമാക്കാൻ കൂടുതൽ വിദഗ്ധരുടെ സഹായം ഇന്നലെ സർക്കാർ തേടിയിരുന്നു. അപേക്ഷ എങ്ങനെ നൽകാം എന്നത് വിശദീകരിക്കുന്ന വിഡിയോയും സിബിഎസ്ഇ തയ്യാറാക്കി. ഡെസ്ക്ടോപിലോ ലാപ്ടോപിലോ തന്നെ പോർട്ടൽ തുറക്കണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

By admin