• Tue. Jul 21st, 2026

24×7 Live News

Apdin News

ഇന്ത്യ ഇപ്പോള്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രശസ്തം’; എന്‍ടിഎയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി – Chandrika Daily

Byadmin

Jul 21, 2026


ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന്‍ മംദാനി, ഇന്ത്യന്‍ സാമൂഹിക പ്രവര്‍ത്തകന്‍ ഉമര്‍ ഖാലിദിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ദക്ഷിണാഫ്രിക്കന്‍ വര്‍ണ്ണവിവേചന വിരുദ്ധ നേതാവ് നെല്‍സണ്‍ മണ്ടേലയ്ക്കെതിരെ പണ്ട് ചുമത്തപ്പെട്ട ഭീകരവാദ കുറ്റങ്ങളോടാണ് ഉമര്‍ ഖാലിദിന്റെ നീണ്ട തടവുശിക്ഷയെ അദ്ദേഹം ഉപമിച്ചത്.

അന്താരാഷ്ട്ര നെല്‍സണ്‍ മണ്ടേല ദിനത്തിന് മുന്നോടിയായി ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ‘നെല്‍സണ്‍ മണ്ടേല ഗ്ലോബല്‍ ലീഡര്‍ഷിപ്പ് ഫോറ’ത്തില്‍ സംസാരിക്കവെയാണ്, ആറ് വര്‍ഷത്തോളമായി തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദ് ഇപ്പോഴും ജയിലില്‍ തുടരുന്നതിനെ മംദാനി ചോദ്യം ചെയ്തത്.

‘ഉമര്‍ ഖാലിദ് ഡല്‍ഹിയിലെ തടവറയില്‍ ആറാം വര്‍ഷത്തിലേക്ക് കടക്കുന്നതുവരെ നമ്മള്‍ എന്തിനാണ് കാത്തിരിക്കുന്നത്? പണ്ട് മണ്ടേലയ്ക്കെതിരെ ചുമത്തപ്പെട്ട അതേ വ്യാജ ഭീകരവാദ കുറ്റങ്ങള്‍ ചുമത്തപ്പെട്ട ഒരു രാഷ്ട്രീയ തടവുകാരനാണദ്ദേഹം,’ മംദാനി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. മണ്ടേലയുടെ പാരമ്പര്യത്തെക്കുറിച്ച് പരാമര്‍ശിച്ച മംദാനി, ലോകമെമ്പാടുമുള്ള അനീതിക്കെതിരെ പോരാടുന്ന ആളുകള്‍ക്ക് ദക്ഷിണാഫ്രിക്കന്‍ നേതാവിന്റെ സമരം ഇപ്പോഴും പ്രചോദനമാണെന്ന് കൂട്ടിച്ചേര്‍ത്തു.

‘നീതിക്കുവേണ്ടിയുള്ള ഓരോ പ്രതിഷേധങ്ങളിലും, ജനാധിപത്യത്തിനായുള്ള ഓരോ ആഹ്വാനങ്ങളിലും, ന്യായമായ ആവശ്യങ്ങള്‍ക്കായുള്ള ഓരോ മാര്‍ച്ചുകളിലും മണ്ടേല ജീവിക്കുന്നു,’ സമകാലിക പൗരാവകാശ പോരാട്ടങ്ങളെയും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനായുള്ള പ്രസ്ഥാനങ്ങളെയും മണ്ടേലയുടെ പാരമ്പര്യവുമായി ബന്ധിപ്പിച്ചുകൊണ്ട് അദ്ദേഹം സദസ്സിനോട് പറഞ്ഞു.

2020 ഫെബ്രുവരിയിലുണ്ടായ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട്, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥി നേതാവായ ഉമര്‍ ഖാലിദ് 2020 സെപ്റ്റംബര്‍ മുതല്‍ യു.എ.പി.എ നിയമപ്രകാരം ജയിലിലാണ്. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഖാലിദ് നിഷേധിച്ചിട്ടുണ്ട്.

വിചാരണയില്ലാതെയുള്ള അദ്ദേഹത്തിന്റെ നീണ്ട തടങ്കലിനെ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ വിമര്‍ശിക്കുകയും, നിഷ്പക്ഷവും വേഗത്തിലുള്ളതുമായ നിയമനടപടികള്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, കേസ് നിയമപരമായ നടപടിക്രമങ്ങള്‍ പാലിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നുമാണ് ഇന്ത്യന്‍ അധികൃതരുടെ നിലപാട്.

മംദാനിയുടെ ഈ പരാമര്‍ശം ഉമര്‍ ഖാലിദിന്റെ കേസിലേക്ക് വീണ്ടും അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഭീകരവിരുദ്ധ നിയമങ്ങളുടെ ഉപയോഗം, രാഷ്ട്രീയ വിയോജിപ്പുകള്‍, പൗരാവകാശങ്ങള്‍ എന്നിവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഇത് വീണ്ടും വഴിതുറന്നേക്കും. അതേസമയം, ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്ക്ക് മേലുള്ള വിദേശ വിമര്‍ശനങ്ങളെ ഇന്ത്യ എപ്പോഴും തള്ളിക്കളഞ്ഞിട്ടുണ്ട്. നിയമവാഴ്ചയ്ക്ക് കീഴില്‍ സ്വതന്ത്രമായാണ് നിയമനടപടികള്‍ നടക്കുന്നതെന്നാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ശക്തമായ നിലപാട്.



By admin