തിരുവനന്തപുരം: എഫ് സിആര്‍എ നിയമ ഭേദഗതി പ്രത്യേക സമുദായത്തെ ലക്ഷ്യം വച്ചുള്ളതല്ലെന്നും കള്ളപ്പണം വെളുപ്പിക്കല്‍ പ്രവര്‍ത്തനത്തെ ലക്ഷ്യം വെച്ചുള്ളതാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
“ഈ ബിൽ ഏതെങ്കിലും പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ളതല്ല. കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങളെയാണ് ലക്ഷ്യം വെച്ചത്. കോൺഗ്രസ് ഇത് ഒരു വലിയ പ്രശ്‌നമാക്കിയതിനാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് ധാരാളം ക്രിസ്ത്യൻ വോട്ടുകൾ നഷ്ടപ്പെട്ടു”- രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
“എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള സംഘടനകളുണ്ട്. നിങ്ങൾ മനഃപൂർവ്വം വിവാദം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ എനിക്ക് സഹായിക്കാനാവില്ല.പല എന്‍ജിഒ സംഘടനകളും വിദേശഫണ്ടുകള്‍ നിയമവിരുദ്ധ മാര്‍ഗ്ഗത്തിലൂടെ ഇന്ത്യയില്‍ എത്തിച്ച് സാമൂഹ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമാണെന്ന് കേന്ദ്രസര്‍ക്കാരിന് തോന്നിയത്. ”-രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.