ന്യൂയോർക്ക്: ക്വാർട്ടർ ഫൈനനില്‍ മൊറോക്കോയ്‌ക്കെതിരെ നേടിയ ഒരു ഗോളോടെ ഫ്രാന്‍സിന്റെ എംബാപ്പെ എട്ട് ഗോളുകളോടെ മെസ്സിയ്‌ക്കൊപ്പം ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടി നില‍്ക്കുകയാണ്. ഇതില്‍ ആരാണ് കൂടുതല്‍ ഗോളുകള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കുക?
മൊറോക്കെയ്‌ക്കെതിരെ മത്സരത്തിന്റെ ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റി എംബാപെ പാഴാക്കിയെങ്കിലും അറുപതാം മിനിറ്റില്‍ ലഭിച്ച മികച്ച അവസരം എംബാപെ ഷാര്‍പ് ഷൂട്ടിംഗിലൂടെ മൊറോക്കൻ വലയില്‍ എത്തിക്കുകയായിരുന്നു.ഒരു ക്ലാസിക് ഗോളായിരുന്നു ഇത്. ഇതോടെ എംബാപ്പെ ആകെ നേടിയ ഗോളുകള്‍ എട്ടായി.
എട്ട് ഗോളുകള്‍ വീതം നേടി എംബാപെയും മെസിയും ഒപ്പത്തിനൊപ്പമാണ്. എന്നിരുന്നാലും 3 അസിസ്റ്റുകള്‍ ഉള്ളത്കൊണ്ട് തന്നെ എംബാപെയ്‌ക്കാണ് മുന്‍തൂക്കം. മെസിക്ക് 1 അസിസ്റ്റ് ആണുള്ളത്. ഏഴ് ഗോളുകളുമായി ഹാളണ്ടും 6 ഗോളുകളുമായി ഹാരി കെയ്‌നുമാണ് തൊട്ടുപിന്നില്‍. ഇന്നലെ ഗോള്‍ നേടിയതോടെ തന്റെ ഗോള്‍ നേട്ടം 5 ആക്കി ഉസ്മാൻ ഡംബെലെയും പോരാട്ടത്തിലുണ്ട്. ഡംബെലെയ്‌ക്ക് 2 അസിസ്റ്റുകളുമുണ്ട് കഴിഞ്ഞ വർഷം എട്ട് ഗോളുകളുമായി എംബാപെയായിരുന്നു ഗോള്‍ഡൻ ബൂട്ട് നേടിയത്. ഗോള്‍ വേട്ട തുടർന്നാല്‍ തുടർച്ചയായി ലോകകപ്പില്‍ ഗോള്‍ഡൻ ബൂട്ട് നേടുന്ന ആദ്യ താരമായി എംബാപെ മാറും.
ഫ്രാൻസ് സെമിയില്‍ പ്രവേശിച്ചതോടെ ഗോള്‍ വേട്ടക്കാരില്‍ എംബാപെയും ഡംബെലെയും ഗോളുകള്‍ നേടാനുളള സാധ്യതകള്‍ ഇനിയുമുണ്ട്. ഇന്നത്തെ വരാനിരിക്കുന്ന ക്വാർട്ടർ ഫൈനലില്‍ സ്വിറ്റ്സർലാൻഡിനെതിരെ മെസി ഗോള്‍ നേടിയാല്‍ എംബായെ മറികടക്കും എന്നതും ശ്രദ്ധേയമാണ്.