• Sat. Jul 11th, 2026

24×7 Live News

Apdin News

പാകിസ്ഥാനില്‍ എച്ച്‌ഐവി കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

Byadmin

Jul 10, 2026



ഇസ്ലാമബാദ് :: പാകിസ്ഥാനില്‍ എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ 15 വര്‍ഷത്തിനകം 200 ശതമാനത്തിന്റെ ഭയപ്പെടുത്തുന്ന വർധനവെന്ന് അന്താരാഷ്‌ട്ര ആരോഗ്യ സംഘടനകള്‍. 2026 മെയ് മാസത്തെ കണക്കനുസരിച്ച്‌ ഏകദേശം 20,000 രോഗികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

2010ല്‍ 16,000 ആയിരുന്ന എച്ച്‌ഐവി ബാധിതരുടെ എണ്ണം 2024 ആയപ്പോഴേക്കും 48,000 ആയി ഉയർന്നു . ധാരാളമായി ഇഞ്ചെക്ഷന്‍ എടുക്കുന്നവരാണ് പാകിസ്ഥാനികള്‍. പലപ്പോഴും ഒരേ സൂചി തന്നെ പലരിലും ഉപയോഗിക്കുന്നത് രോഗം വ്യാപിക്കാന്‍ കാരണമാകുന്നു.പാകിസ്ഥാന്‍ പഞ്ചാബിലെ തൗണ്‍സയില്‍ മാത്രം ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും കുത്തിവെയ്‌പിന് ഉപയോഗിക്കുക വഴി മുന്നൂറിലധികം കുട്ടികള്‍ക്കാണ് അടുത്തിടെ എച്ച്‌ഐവി സ്ഥിരീകരിച്ചത്..അതുപോലെ കുത്തഴിഞ്ഞ സദാചാരക്രമവുമാണ് മറ്റൊരു കാരണം. അതുപോലെ ആരോഗ്യത്തെക്കുറിച്ച് പാകിസ്ഥാന്‍ പൗരന്മാര്‍ക്ക് വേണ്ടത്ര അവബോധമില്ല. പാകിസ്ഥാനിലെ 50 ശതമാനം പേര്‍ക്കും എയ്ഡ്സ് എന്ന രോഗത്തെക്കുറിച്ചേ അറിയില്ല.

അണുവിമുക്തമാക്കാത്ത വൈദ്യശാസ്ത്ര ഉപകരണങ്ങളും രാജ്യത്ത് രോഗം പടർന്നുപിടിക്കാൻ പ്രധാന കാരണമാണെന്ന് മെഡിക്കല്‍ വിദഗ്ധർ കണ്ടെത്തുന്നു. തുടര്‍ച്ചയായ വരുന്ന പ്രളയങ്ങള്‍ കാരണം കൂടുതല്‍ പേര്‍ ആശുപത്രികളില്‍ ചികിത്സ തേടിയെത്തുമ്പോള്‍ ഒരേ സിറിഞ്ചും അണുവിമുക്തമാക്കാത്ത ഉപകരണങ്ങളും ഉപയോഗിക്കുന്നതു മൂലം നിരവധി പേരിലേക്ക് അതിവേഗം എയ്ഡ്സ് പകരുന്നു.

പ്രളയത്തെ തുടർന്ന് ജനങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നതിനാല്‍, ചികിത്സയിലായിരുന്ന ആയിരക്കണക്കിന് രോഗികളെ ഫോളോ-അപ്പ് രേഖകളില്‍ നിന്ന് കാണാതാകുന്നു. തെക്കന്‍ പാകിസ്ഥാനിലെ ഒരു ആശുപത്രിയില്‍ നിന്നും ഡോ. മുസഫറിനെ അറസ്റ്റ് ചെയ്തത് 437 കുട്ടികളില്‍ എയ്ഡ്സ് ബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ്. ഇവിടെ കുട്ടികള്‍ക്ക് കുത്തിവെയ്‌പ്പ് നല്‍കുമ്പോള്‍ ഒരേ സിറിഞ്ച് ഈ ഡോക്ടര്‍ ഉപോഗിക്കുകയായിരുന്നു.

By admin