• Thu. Apr 16th, 2026

24×7 Live News

Apdin News

പവനായി ശവമായി, എതിരാളികളെ നുണകൊണ്ട് കുടുക്കുന്ന പവന്‍ഖേര, ഗാന്ധി കുടുംബവുമായുള്ള അടുപ്പം ഇതുവരെ രക്ഷിച്ചു, ഹിമന്തയുടെ ഭാര്യയെ തോട്ടപ്പോള്‍ പെട്ടു

Byadmin

Apr 15, 2026


ന്യൂദല്‍ഹി:കോണ്‍ഗ്രസിന്റെ രക്ഷകനായി എതിരാളികള്‍ക്കെതിരെ പലപ്പോഴും നുണകള്‍ നിറഞ്ഞ വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നേതാവാണ് കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര. അദാനിയെ കുടുക്കാന്‍ വേണ്ടി പവന്‍ ഖേര നടത്തിയ വാര്‍ത്താസമ്മേളനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. ഒടുവില്‍ അദാനിയെ കുടുക്കാന്‍ നോക്കിയ അമേരിക്കയിലെ ധനകാര്യ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെ കുടുക്കിയ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിനെതിരെ പച്ചയ്‌ക്ക് നുണ പറഞ്ഞ് ഒരു തവണയല്ല പല തവണ വാര്‍ത്താസമ്മേളനം നടത്തിയ ആളാണ് പവന്‍ ഖേര.

പക്ഷെ അന്ന് ഇയാളുടെ ആരോപണങ്ങള്‍ എല്ലാം മാധബി പുരി ബുച്ച് പൊളിച്ചു പക്ഷെ അവര്‍ പവന്‍ ഖേരയ്‌ക്കെതിരെ കേസിന് പോയില്ല. കോണ്‍ഗ്രസിന്റെ ദേശീയ വക്താവും രാഷ്‌ട്രീയ പിടിപാടുമുള്ള പവന്‍ഖേര നുണ പറഞ്ഞാലും ആരും അയാളെ എതിര്‍ക്കാത്തതിന് കാരണം പവന്‍ ഖേരയുടെ രാഷ്‌ട്രീയ പിടിപാടും ഗാന്ധി കുടുംബത്തോടുള്ള അടുപ്പവും കാരണമാണ്.

പക്ഷെ ഇക്കുറി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യയ്‌ക്കെതിരെ അതേ നുണകള്‍ കുത്തിനിറച്ച വാര്‍ത്താസമ്മേളനം നടത്തിയപ്പോള്‍ പെട്ടു. രണ്ട് വര്‍ഷം മുന്‍പ് കർണ്ണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ബിജെപിക്കാര്‍ 40% കൈകൂലി വാങ്ങുന്നവരാണ് എന്ന ആരോപണം ഇറക്കിയ കോണ്‍ഗ്രസ് നേതാവാണ് പവന്‍ ഖേര. ശുദ്ധ നുണയായിരുന്നു. പക്ഷെ അന്ന് ആ നുണ എങ്ങിനെയോ ക്ലിക്കാക്കി . കോണ്‍ഗ്രസ് ആ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചുകയറി. അതേ രീതിയില്‍ അസം നിയമസഭാ തെരഞ്ഞെടുപ്പ് നടന്നപ്പോഴും ഒരു നുണബോംബുവായി വന്നതാണ് പവന്‍ ഖേര. പക്ഷെ
​പവനായി ശവമായി!

കോൺഗ്രസിന്റെ വിശ്വസ്തനും രാഹുൽ ഗാന്ധിയുടെ വലംകൈയുമായ പവൻ ഖേര അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയ്‌ക്കെതിരെ തൊടുത്തത് നുണകളുടെ മാലപ്പടക്കമായിരുന്നു.
പവൻ ഖേര ഉന്നയിച്ച ‘ആരോപ ണങ്ങൾ ഇവയൊക്കെയായിരുന്നു:

​മൂന്ന് പാസ്‌പോർട്ടുകൾ
റിനികി ശർമ്മയ്‌ക്ക് ഇന്ത്യയുടെയും ഈ ജിപ്തിന്റെയും ഒക്കെയായി മൂന്ന് വ്യത്യ സ്ത പാസ്‌പോർട്ടുകൾ ഉണ്ടെന്ന ‘കണ്ടെത്തൽ’.

​ദുബായ് ബന്ധം

ദുബായിൽ ഇവർ ക്ക് വെളിപ്പെടുത്താത്ത കോടികളുടെ സ്വത്തുണ്ടെന്നതായിരുന്നു മറ്റൊരു ആരോപണം.

​അമേരിക്കൻ കമ്പനി

അമേരിക്കയിലെ വ്യോമിംഗിൽ (Wyoming) ഇവർക്ക് രഹ സ്യമായി ഷെൽ കമ്പനികൾ ഉണ്ടെന്നും പവന്‍ ഖേര ആരോപിച്ചു.

​മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ തന്റെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഇതൊ ക്കെ മറച്ചുവെച്ചു എന്നായിരുന്നു പവന്‍ ഖേരയുടെ ആഞ്ഞടിക്കൽ. തന്റെ വിശ്വസ്തൻ ഇത്തവണ ‘സിക്സർ’ അടിക്കുമെന്ന് രാഹുല്‍ ഗാന്ധിയും കരുതിക്കാണണം.

പക്ഷെ ശക്തനായ അസമിലെ ബിജെപി നേതാവായ ഹിമന്ത ശര്‍മ്മ ഒരു കാര്യം പറഞ്ഞു, ഏത് നരകത്തില്‍ പോയി ഒളിച്ചാലും പവന്‍ ഖേരയെ പിടികൂടും. അതിനായി അസം പൊലീസ് ദല്‍ഹിയിലെ പവന്‍ ഖേരയുടെ വീട് റെയ് ഡ് ചെയ്തു. പക്ഷെ പവന്‍ ഖേര ഭാര്യയുടെ നാട്ടില്‍ ഒളിച്ചിരിക്കുകയാണ്. ഇയാള്‍ക്ക് വേണ്ടി മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ തെലുങ്കാനയിലെ ഹൈക്കോടതിയില്‍ വാദിച്ചത് കോണ്‍ഗ്രസ് അഭിഭാഷകനായ അഭിഷേക് മനു സിംഘ് വിയാണ്. ആ വാദത്തില്‍  ഒരാഴ്ചത്തേക്ക് മുന്‍ കൂര്‍ ജാമ്യം ലഭിച്ചു. എന്നാല്‍ ഈ മുന്‍കൂര്‍ ജാമ്യം ഇല്ലാതാക്കിയിരിക്കുകയാണ് ബുധനാഴ്ച സുപ്രീംകോടതി. ഇതോടെ പവന്‍ ഖേരയും കോണ്‍ഗ്രസും അമ്പരന്നിരിക്കുകയാണ്. “ജാമ്യം വേണമെങ്കിൽ നേരെ അസം കോടതിയിൽ പൊയ്‌ക്കോണം” എന്ന് സുപ്രീം കോടതി പച്ചയ്‌ക്ക് പറഞ്ഞു. ചുരുക്കത്തിൽ പറഞ്ഞാൽ “പവനായി ശവമായി” എന്ന് പറയുന്ന പോലെ, പ്ലാൻ ചെയ്തതെല്ലാം തിരിച്ചടിച്ചു.



By admin