• Mon. May 18th, 2026

24×7 Live News

Apdin News

ഫിഫ ലോകകപ്പ്- 2026: ഇറാന്റെ മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയില്‍ സമ്പൂര്‍ണ ടീം റെഡി

Byadmin

May 18, 2026


ടെഹ്‌റാന്‍: ഫിഫ ലോകകപ്പ് ഫുട്‌ബോളിനുള്ള ഇറാന്‍ ടീം അമേരിക്കയിലേക്ക് പറക്കാന്‍ സജ്ജരായി. ടീമിന്റെ അന്തിമവട്ട മുന്നൊരുക്ക ക്യാമ്പ് തുര്‍ക്കിയിലായിരിക്കും നടക്കുക. ഇതിനായി ഇന്ന് ഇറാനില്‍ നിന്നും തുര്‍ക്കിയിലേക്ക് പുറപ്പെടുമെന്ന് ടീം പരിശീലകന്‍ അമീര്‍ ഘലെനോയി പറഞ്ഞു.

26 അംഗ ടീം ആണ് ലോകകപ്പില്‍ ഉള്‍പ്പെടുത്തേണ്ടത്. 30 താരങ്ങളടങ്ങിയ സംഘവുമായാണ് തുര്‍ക്കിയിലേക്ക് തിരിക്കുക. തുടര്‍ന്നുള്ള ക്യാമ്പുകളില്‍ നിന്നായിരിക്കും ഫൈനല്‍ ടീമിനെ തെരഞ്ഞെടുക്കുക.

ടീമിലെ ഓരോ അംഗങ്ങള്‍ക്കും അമേരിക്കയിലേക്ക് ലോകകപ്പിനെത്താന്‍ വിസ നടപടിക്രമങ്ങളടക്കമുള്ള നിരവധി സാങ്കേതിക വശങ്ങള്‍ പരിഹരിക്കാനുണ്ട്. ക്യാമ്പില്‍ പങ്കെടുക്കുന്നതിനൊപ്പം അത്തരം കാര്യങ്ങള്‍ക്കായി കൂടിയാണ് തുര്‍ക്കിയില്‍ ടീം ചിലവഴിക്കുക. അന്റാല്യയിലായിരിക്കം ടീമിന്റെ ക്യാമ്പ്. ഇവിടെ നിന്നും 450 കിലോമീറ്റര്‍ സഞ്ചരിച്ച് അങ്കാരയിലെത്തിയാലേ വിസാ നടപടികള്‍ക്കായുള്ള കാര്യങ്ങള്‍ ചെയ്യാനാകൂ.

1980ന് ശേഷം ഇറാനും അമേരിക്കയും തമ്മില്‍ കാര്യമായ നയതന്ത്ര ബന്ധവും ഉണ്ടായിട്ടില്ല. അതിനാല്‍ ഓരോ താരത്തിനും വ്യത്യസ്തമായ പശ്ചാത്തലവും സാഹചര്യങ്ങളും ഉണ്ടാകാം ഇതെല്ലാം പരിശോധിച്ച് കണക്കിലെടുത്തായിരിക്കും നടപടി ക്രമങ്ങള്‍ പുരോഗമിക്കുക.

ഇത്രയും തിരക്കറേയ സാഹചര്യത്തിനിടെ തുര്‍ക്കി രണ്ട് സന്നാഹ മത്സരങ്ങളില്‍ പങ്ക് ചേരും. 29ന് ഗാംബിയക്കെതിരെയായിരിക്കും ഒരു മത്സരം മറ്റൊരു കളിയില്‍ കൂടി കളിക്കുമെങ്കിലും എതിരാൡകള്‍ ആരെന്ന് വ്യക്തമല്ല. ടീം അമേരിക്കയിലെത്തിയാല്‍ ആശങ്കയ്‌ക്ക് വഹയില്ലാത്ത വിധത്തില്‍ ക്രമീകരണങ്ങള്‍ ശക്തമാക്കണമെന്ന് ഇറാനിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ തലവന്‍ മെഹ്ദി താജ് പറഞ്ഞു. ഇതു സംബന്ധിച്ച് ഉറപ്പുകള്‍ക്കായി ഫിഫ അധ്യക്ഷന്‍ ജിയാന്നി ഇന്‍ഫാന്റിനോയെ കണ്ട് ചര്‍ച്ച നടത്തുമെന്നും മെഹ്ദി താജ് അറിയിച്ചു.

ജൂണ്‍ 11ന് ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ജിയിലാണ് ഇറാന്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 15ന് ന്യൂസിലന്‍ഡിനെതിരെ ലോസ് ആഞ്ചലെസിലാണ് ഇറാന്റെ ആദ്യ മത്സരം. രണ്ടാം മത്സരത്തില്‍ ബെല്‍ജിയത്തെയും ഇതേ നഗരത്തില്‍ നേരിടും. അവസാന ഗ്രൂപ്പ് പോരാട്ടത്തി ഈജിപ്തിനെതിരെ ഇറങ്ങുന്നത് സീട്ടില്‍ നഗരത്തിലായിരിക്കും.



By admin