• Fri. Jul 24th, 2026

24×7 Live News

Apdin News

മോദിയുടെ അതിവേഗ കോടതിനിര്‍ദേശം തള്ളി സിജെപിയുടെ സൗരവ് ദാസ്; ഇവനെക്കൊണ്ട് പറയിക്കുന്നത് വിദേശശക്തികളോ?

Byadmin

Jul 24, 2026


ന്യൂദല്‍ഹി: വിദ്യാര്‍ത്ഥികള്‍ ഈ സമൂഹത്തില്‍ പ്രാധാന്യമുള്ളവരാണെന്നും നീറ്റ് പരീക്ഷപേപ്പര്‍ ചോര‍്ച്ചയ്‌ക്ക് കാരണക്കാരയവരെ ഉടന്‍ അതിവേഗ കോടതി സ്ഥാപിച്ച് ശിക്ഷിക്കുമെന്നുമുള്ള മോദിയുടെ നിര്‍ദേശത്തെ തള്ളി സിജെപി വക്താവ് സൗരവ് ദാസ്. സമരം നീട്ടിക്കൊണ്ടുപോവുക എന്നത് തന്നെയാണ് ഇവരുടെ ലക്ഷ്യമെന്ന് കരുതുന്നു. കേന്ദ്രസര്‍ക്കാര്‍ പരിഹാരവുമായി അടുത്തുവരുമ്പോള്‍ അകന്നു പോകുന്ന രീതിയാണ് ഇവര്‍ പയറ്റുന്നത്.

രാഹുല്‍ ഗാന്ധിയും ഇതേ നിലപാടാണ് എടുക്കുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ നീറ്റ് വിഷയം ചര്‍ച്ച ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം കേന്ദ്രസര്‍ക്കാര‍് സമ്മതിച്ച ഉടന്‍ അത് പോര ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെയ്‌ക്കണമെന്ന ആവശ്യം രാഹുല്‍ ഗാന്ധി പുതുതായി ഉയര്‍ത്തുകയായിരുന്നു. ഇതിനര്‍ത്ഥം സമരം തീര്‍ക്കാനല്ല, സര്‍ക്കാരിനെ തളര്‍ത്തുകയാണ് ഇവരുടെ ലക്ഷ്യം എന്ന് തന്നെയാണ്.

“ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്‌ക്കണം. ഇപ്പോഴുള്ള കോടതിയെ തന്നെ അതിവേഗ കോടതിയാക്കി മാറ്റാനാണ് മോദി ആലോചിക്കുന്നത്. ഇപ്പോഴേ അഞ്ച് കോടി കേസുകള്‍ കോടതിയില്‍ കെട്ടിക്കെടപ്പുണ്ട്. ഇനി അതിവേഗ കോടതി കൂടി സ്ഥാപിച്ചാല്‍ ഈ പരിഗണനയിലിരിക്കുന്ന മറ്റ് കേസുകള്‍ നീണ്ടുപോകും. അതിനാല്‍ അതിവേഗ കോടതി ശരിയാവില്ല. ഇത് കണ്ണില്‍ പൊടിയിടല്‍ ആണ്. ഇതുകൊണ്ട് പ്രശ്നം തീരില്ല. അതുപോലെ അതിവേഗ കോടതിയിലും വരാന്‍ പോകുന്നത് അഴിമതിക്കാരനായ ഒരു ജഡ്ജി ആയിരിക്കും. ഇതിന് ഉത്തരവാദികളായവരെ ശിക്ഷിക്കണം. ആദ്യം ധര്‍മ്മേന്ദ്രപ്രധാന്‍ രാജിവെയ്‌ക്കണം.” -സിജെപി വക്താവ് സൗരവ് ദാസ് പറയുന്നു.

ഇപ്പോള്‍ സിജെപി കൂട്ടത്തി‍ന്റെ വികാരം ധര്‍മ്മേന്ദ്രപ്രധാനെതിരല്ല, മോദിയ്‌ക്കെതിരെയാണെന്നും സൗരവ് ദാസ് പറയുമ്പോള്‍ സിജെപിയുടെ ലക്ഷ്യം വ്യക്തമാണ്. മോദിയെ വീഴ്‌ത്തല്‍. അത് വിദേശ അജണ്ട തന്നെയാണ്. ഒന്നുകില്‍ യുഎസിന്റെ അതല്ലെങ്കില്‍ ചൈനയുടേത്.



By admin