• Mon. Jul 27th, 2026

24×7 Live News

Apdin News

സമരം ചെയ്യുന്ന വിദ്യാര്‍ഥികളുടെ ആശങ്കകള്‍ ന്യായം; സ്വന്തം സര്‍ക്കാരിനെ തള്ളി മുരളി മനോഹര്‍ ജോഷി, ബി.ജെ.പിയില്‍ ഭിന്നസ്വരം – Chandrika Daily

Byadmin

Jul 27, 2026


രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ കേന്ദ്ര സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ നയം തുടരുമ്പോള്‍, ഭരണകക്ഷിയായ ബി.ജെ.പിയില്‍ നിന്നും സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന പ്രസ്താവന പുറത്ത്. സ്വന്തം പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരിന്റെ കര്‍ഷന നിലപാടുകളെയും പൊലീസിന്റെ കടുത്ത നടപടികളെയും തള്ളിപ്പറഞ്ഞ് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുരളി മനോഹര്‍ ജോഷിയാണ് രംഗത്തെത്തിയത്. രാജ്യത്തെ പരീക്ഷാ സംവിധാനത്തിലെ വീഴ്ചകള്‍ക്കെതിരെ തെരുവിലിറങ്ങിയ വിദ്യാര്‍ഥികളുടെ ആശങ്കകളും ആവശ്യങ്ങളും തികച്ചും ന്യായമാണെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ യുവ വിദ്യാര്‍ഥികള്‍ ദിവസങ്ങളായി ഡല്‍ഹിയിലെ തെരുവുകളില്‍ പ്രക്ഷോഭം നടത്തുന്ന കാഴ്ച അതീവ ഗൗരവമുള്ളതാണെന്ന് എക്‌സിലൂടെ (X) പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി. പരീക്ഷാ സംവിധാനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ നേരിടുന്ന ആശങ്കകളും ആശയക്കുഴപ്പങ്ങളും വച്ചുപുലര്‍ത്തുന്നത് യാഥാര്‍ത്ഥ്യബോധമുള്ളതുകൊണ്ടാണെന്ന് അദ്ദേഹം തുറന്നടിച്ചു.

യുവജനങ്ങളുടെ ന്യായമായ ആവശ്യങ്ങളെ അടിച്ചമര്‍ത്താനോ ക്രമസമാധാന പ്രശ്‌നമായി മാത്രം കണ്ട് അടിച്ചമര്‍ത്താനോ പാടില്ലെന്ന് ചൂണ്ടിക്കാട്ടിയ ജോഷി, ഡല്‍ഹിയിലെ തെരുവുകളില്‍ വിദ്യാര്‍ഥികള്‍ക്ക് നേരിടേണ്ടി വന്ന ക്രൂരമായ പൊലീസ് അതിക്രമത്തെ രൂക്ഷമായി വിമര്‍ശിച്ചു. സമരം ചെയ്യുന്ന പെണ്‍കുട്ടികളെപ്പോലും ക്രൂരമായി മര്‍ദിച്ചൊതുക്കുന്നത് ‘വികസിത് ഭാരത്’ എന്ന ദേശീയ ലക്ഷ്യത്തില്‍ നിന്ന് ജനങ്ങളെ അകറ്റുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

വിദ്യാര്‍ഥി പ്രക്ഷോഭത്തെ നിസ്സാരവല്‍ക്കരിക്കാനോ അവഗണിക്കാനോ ശ്രമിക്കാതെ ഏറെ സഹാനുഭൂതിയോടെ സമീപിക്കണമെന്നും, നിലവിലെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണാന്‍ അധികാരികള്‍ക്ക് ആത്മാര്‍ത്ഥമായ ശ്രമം ഉണ്ടാകണമെന്നും ആവശ്യപ്പെട്ടതിലൂടെ സ്വന്തം സര്‍ക്കാരിന്റെ അനാസ്ഥ തന്നെയാണ് മുതിര്‍ന്ന ബി.ജെ.പി നേതാവ് തുറന്നുകാട്ടിയത്.

വിദ്യാര്‍ഥി സമരം ദേശീയ തലത്തില്‍ വന്‍ ശക്തിയാകുന്നതിനിടയില്‍, മുതിര്‍ന്ന നേതാവില്‍ നിന്നുതന്നെയുണ്ടായ ഈ തുറന്ന പ്രതികരണം ബി.ജെ.പിക്കുള്ളില്‍ കടുത്ത വിള്ളല്‍ വീണതിന്റെ തെളിവാണ്. സര്‍ക്കാരിന്റെ നിഷേധ നിലപാടിനെതിരെ പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെ സമ്മര്‍ദ്ദം ശക്തമായതോടെ വിഷയം പരിഹരിക്കാന്‍ അനുരഞ്ജന ചര്‍ച്ചകള്‍ നടപ്പാക്കാതെ കേന്ദ്രത്തിന് മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന അവസ്ഥയായിട്ടുണ്ട്.



By admin