ന്യൂഡൽഹി : ഹിന്ദുക്കളെ വർഗീയവാദികളും, ക്രിമിനലുകളുമായി അടച്ചാക്ഷേപിച്ച് ഇടതുപക്ഷ ചിന്തകൻ അപൂർവാനന്ദ് . പത്രപ്രവർത്തകൻ അശുതോഷ് നടത്തുന്ന ‘സത്യ ഹിന്ദി’ എന്ന യൂട്യൂബ് ചാനലിൽ അടുത്തിടെ നടന്ന തത്സമയ ചർച്ചയ്‌ക്കിടെയായിരുന്നു മുസ്ലീങ്ങളെ ഇരകളും ഹിന്ദുക്കളെ വേട്ടക്കാരുമായി വിശേഷിപ്പിക്കുന്ന പ്രസ്താവന.
ഇന്ത്യയിൽ നടക്കുന്ന എല്ലാത്തരം അക്രമങ്ങൾക്കും ഹിന്ദുക്കളെ നേരിട്ട് ഉത്തരവാദികളാക്കാൻ ശ്രമിക്കുകയായിരുന്നു അപൂർവ്വാനന്ദ് . രാഷ്‌ട്രീയ സ്വയംസേവക സംഘം (ആർഎസ്‌എസ്), ഹിന്ദു ഉത്സവങ്ങൾ, പോലീസ്, ജുഡീഷ്യറി, മുഖ്യധാരാ മാധ്യമങ്ങൾ എന്നിവയെക്കുറിച്ച് നിരവധി ആക്ഷേപകരമായ പരാമർശങ്ങൾ അദ്ദേഹം നടത്തി. ഓരോ ഹിന്ദു വീട്ടിലും ഒരു കൊലപാതകിയോ ബലാത്സംഗിയോ ഒളിച്ചിരിക്കാൻ സാധ്യതയുണ്ടെന്ന് പോലും അപൂർവ്വാനന്ദ് പറഞ്ഞു.
ഹിന്ദു ഒരു കൊലപാതകിയാകാൻ സാധ്യതയുള്ള ആളല്ലെങ്കിൽ, അയാൾ ഒരു ബലാത്സംഗിയാകാൻ സാധ്യതയുള്ള ആളാണ്. അയാൾ നേരിട്ട് ബലാത്സംഗം ചെയ്യുന്നില്ലെങ്കിൽ, അയാൾ അത് തന്റെ ഭാവനയിലോ അല്ലെങ്കിൽ യഥാർത്ഥമായോ ചെയ്യുകയാണെന്നുമാണ് അപൂർവ്വാനന്ദ് പറഞ്ഞത് . ഹിന്ദു സമൂഹത്തിലെ ഒരു വിഭാഗത്തിനുള്ളിൽ മുസ്ലീങ്ങളെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്യുന്നത് പോലുള്ള പ്രവൃത്തികൾ ന്യായീകരിക്കപ്പെടുകയാണേന്നും അപൂർവ്വാനന്ദ് വരുത്തി തീർത്തു.
സംഭാഷണത്തിലുടനീളം, ഹിന്ദു സമൂഹത്തെയും ഹിന്ദു സംഘടനകളെയും ഹിന്ദുത്വവുമായി ബന്ധപ്പെട്ട പ്രത്യയശാസ്ത്രങ്ങളെയും പ്രതിക്കൂട്ടിൽ നിർത്തുന്നതിലാണ് ചർച്ച കേന്ദ്രീകരിച്ചിരുന്നത്. അതുകൊണ്ട് തന്നെ വ്യക്തമായ ഉദ്ദേശ്യവും ഈ ചർച്ചയ്‌ക്ക് പിന്നിൽ ഉണ്ടെന്നത് വ്യക്തമാണ്.