• Wed. Apr 29th, 2026

24×7 Live News

Apdin News

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

Byadmin

Apr 29, 2026


കാസർഗോഡ് ശൈശവ വിവാഹം നടന്ന പടന്ന അഴീക്കാൽ ജുമാ മസ്ജിദിലെ ഇമാമിന്റെ മൊഴിയെടുത്ത് പോലീസ്. അഴീക്കാൽ ജുമാ മസ്ജിദിലെ ഇമാം റഹ്മത്തുള്ള മദനിയുടെ മൊഴിയാണ് ചന്ദേര പോലീസ് രേഖപ്പെടുത്തിയത്.മസ്ജിദിൽ നടന്നത് മതപരമായ വിവാഹ ചടങ്ങ് തന്നെയായിരുന്നു എന്ന് പള്ളി ഖത്തിബ് റഹ്മത്തുള്ള മദനി പ്രതികരിച്ചു. വിവാഹ നിശ്ചയമല്ല, നിക്കാഹ് തന്നെയാണ് നടന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. പെൺകുട്ടിയുടെ പ്രായം തനിക്ക് അറിയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

വാർഡ് മെമ്പർ കൂടിയായ പള്ളി സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന 16കാരിയുടെയും 28 കാരന്റെയും വിവാഹം വിവാദമായതോടെ സംഭവം വളച്ചൊടിക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നതായ ആക്ഷേപമാണ് ഉയരുന്നത്. നിക്കാഹ് എന്ന മതപരമായ വിവാഹ ചടങ്ങ് കഴിഞ്ഞെങ്കിലും, വിവാഹ നിശ്ചയം മാത്രമാണ് നടത്തിയത് എന്നാണ് ചില കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. എന്നാൽ പള്ളിയിൽ നടന്നത് മതപരമായ വിവാഹ ചടങ്ങ് തന്നെയായിരുന്നു എന്ന് ഖത്തീബ് റഹ്മത്തുള്ള മദനി സ്ഥിരീകരിക്കുന്നു. എന്നാൽ പെൺകുട്ടിയുടെ വയസിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടിയുടെ വയസ്സ് തെളിയിക്കുന്ന രേഖ ഹാജരാക്കാത്തതിനാൽ പെൺകുട്ടിയുടെ മഹല്ല് കമ്മിറ്റി വിവാഹം നടത്തി കൊടുക്കാൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്നാണ് എടച്ചാക്കൈ അഴിക്കാൽ ജുമാമസ്ജിദിൽ നിക്കാഹ് നടത്തിയത്. ശൈശവ വിവാഹ പരാതിയിൽ വരൻ എടച്ചാക്കൈ ബദർ നഗറിലെ ഷാബിർ ഷെയ്ഖ്, പെൺകുട്ടിയുടെ പിതാവ്, പടന്ന ഗ്രാമപഞ്ചായത്ത് അംഗവും എടച്ചാക്കൈ അഴീക്കാൽ ജുമാമസ്‌ജിദ്‌ സെക്രട്ടറിയുമായ പി കെ താജുദ്ദീൻ, ജുമാമസ്‌ജിദ് ഉസ്താദ് റഹ്‌മത്തുള്ള എന്നിവരുടെ പേരിൽ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശ പ്രകാരം ചന്തേര പൊലീസ് കേസെടുത്തിട്ടുണ്ട്.



By admin