ഹേഗ് : പതിനൊന്നാം നൂറ്റാണ്ടിലെ ചോള രാജവംശത്തിലെ ചെമ്പ് ഫലകങ്ങൾ ഇന്ത്യയ്‌ക്ക് കൈമാറുമെന്ന് നെതർലാൻഡ്‌സ് പ്രഖ്യാപിച്ചു . പ്രധാനമന്ത്രി മോദിയും ഡച്ച് പ്രധാനമന്ത്രി ജെറ്റനും പങ്കെടുത്ത ചടങ്ങിനിടെയാണ് പ്രഖ്യാപനം.
പ്രധാനമന്ത്രിയുടെ അഭിപ്രായത്തിൽ ഇതിൽ 21 വലുതും മൂന്ന് ചെറുതുമായ ഫലകങ്ങളുടെ ഒരു ശേഖരം അടങ്ങിയിരിക്കുന്നു, അവയിലെ മിക്ക ലിഖിതങ്ങളും തമിഴിലാണ് കൊത്തിവച്ചിരിക്കുന്നതെന്നാണ്.
“രാജേന്ദ്ര ചോളൻ ഒന്നാമൻ ചക്രവർത്തി തന്റെ പിതാവായ രാജരാജ ചോളൻ ഒന്നാമന് വാമൊഴിയായി നൽകിയ വാഗ്ദാനത്തെ ഈ ഫലകങ്ങൾ ഔപചാരികമാക്കുന്നു. മാത്രമല്ല, അവ ചോളരുടെ മഹത്വം പ്രഖ്യാപിക്കുന്നു. ഇന്ത്യക്കാർ എന്ന നിലയിൽ, ചോളരുടെ സംസ്കാരത്തിലും നാവിക വൈദഗ്ധ്യത്തിലും ഞങ്ങൾ അതിയായി അഭിമാനിക്കുന്നു,”- മോദി എക്‌സിൽ പറഞ്ഞു.