തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് ചെയർമാന്റെ ഔദ്യോഗിക മൊഴി രേഖപ്പെടുത്താൻ ആഭ്യന്തര വിജിലന്‍സിന് അനുമതിയില്ല. പരീക്ഷാ വിഭാഗം ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ മാത്രമാണ് അനുമതി. ആസൂത്രണ ബോർഡ് പരീക്ഷകളിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം വരും ദിവസങ്ങളിൽ പരീക്ഷാ കൺട്രോളറുടെ മൊഴി രേഖപ്പെടുത്തിയേക്കും.
ആസൂത്രണ ബോർഡിലെ പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ എസ്‌പിക്ക് ഫയലുകൾ വിളിച്ചുവരുത്താമെന്നുമാണ് നിര്‍ദേശം. ഫയലുകൾ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഉടൻ തന്നെ പിഎസ്‌സിക്ക് കത്ത് നൽകും. ചീഫ് തസ്തികയിലേക്ക് അഭിമുഖം നടത്തിയത് പി.എസ്.സി ചെയര്‍മാന്റെ ചേംബറിലായിരുന്നു. മൂല്യനിര്‍ണയത്തിലെ പിഴവ് കണ്ടെത്തിയ ഓണ്‍ സ്ക്രീൻ മാര്‍ക്കിങ് സംവിധാനത്തിന്റെ ചുമതലയും ചെയര്‍മാനാണെന്നാണ് കണ്ടെത്തല്‍. ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് വിഭാഗം എസ്പി പരാതിക്കാരന്റെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ട്. പരീക്ഷാമൂല്യനിർണയത്തിൽ വ്യക്തമായ ക്രമക്കേട് നടന്നുവെന്ന് ബോധ്യമുള്ളതുകൊണ്ടാണ് പരാതി നൽകിയതെന്ന് പരാതിക്കാരൻ മൊഴി നൽകിയിട്ടുണ്ട്.