
ഭോപാല്‍: മുസ്ലിം സമുദായത്തില്‍ ജനസംഖ്യ വർദ്ധനവ് വളരെ കൂടുതലാണെന്നും അതിനാൽ അവർക്കിടയിൽ ജനസംഖ്യാ നിയന്ത്രണം കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് മധ്യപ്രദേശിലെ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ നിയാസ് ഖാന്‍. ജനസംഖ്യ നിയന്ത്രിക്കുന്നതിനായി കർശനമായ വന്ധ്യംകരണ നടപടികൾ നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടത് വലിയ വിവാദമായിരിക്കുകയാണ്.
മധ്യപ്രദേശ് കേഡറിലെ മുൻ ഉദ്യോഗസ്ഥനും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ നിയാസ് ഖാൻ സോഷ്യൽ മീഡിയയിലൂടെയാണ് ഈ വിവാദപരമായ അഭിപ്രായം പങ്കുവെച്ചത്. മുസ്ലീങ്ങൾക്കിടയിൽ കൂടുതൽ കുട്ടികൾക്ക് ജന്മം നൽകുന്ന പ്രവണതയുണ്ടെന്നും, ഇത് ആ സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥയ്‌ക്ക് പ്രധാന കാരണമാകുന്നുണ്ടെന്നുമാണ് അദ്ദേഹം വാദിക്കുന്നു.
വലിയ കുടുംബങ്ങൾക്ക് പകരം മുസ്ലീം സമുദായം വിദ്യാഭ്യാസത്തിലും ആധുനിക തൊഴിൽ മേഖലകളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്. ജനസംഖ്യ ഫലപ്രദമായി നിയന്ത്രിക്കുന്നതിനായി സർക്കാരിന്റെ ഭാഗത്തുനിന്ന് കർശനമായ നിയമങ്ങളും നടപടികളും ഉണ്ടാകണമെന്നും, ഇതിനായി മുസ്ലീങ്ങളെ ലക്ഷ്യമാക്കി പ്രത്യേക വന്ധ്യംകരണ പരിപാടികൾ നടപ്പിലാക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
കുറച്ചു കുട്ടികൾ മാത്രമുള്ള കുടുംബങ്ങൾക്ക് അവർക്ക് മികച്ച വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും ഉറപ്പാക്കാൻ കഴിയുമെന്നാണ് നിയാസ് ഖാൻ ചൂണ്ടിക്കാട്ടുന്നത്. അമിതമായ ജനസംഖ്യ ദാരിദ്ര്യത്തിലേക്കും തൊഴിലില്ലായ്‌മയിലേക്കും നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. എന്നാൽ അദ്ദേഹത്തിന്റെ ഒരു സമുദായത്തെ ലാക്കാക്കിയുള്ള ഈ പ്രസ്താവന വലിയ വിവാദങ്ങൾക്കും