• Thu. May 14th, 2026

24×7 Live News

Apdin News

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

Byadmin

May 14, 2026


ചെന്നൈ: ജോസഫ് വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പൊക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി സോഷ്യല്‍ മീഡിയയിലും മറ്റുമായി ചെലവഴിച്ചത് 3000 കോടി രൂപയെന്ന് ആരോപണം. ഈ പണത്തിന്റെ ഉറവിടം ഏതാണെന്ന് ആര്‍ക്കും അത്ര നിശ്ചയമില്ലെന്നും പറയുന്നു.

ഈ കണക്ക് പ്രകാരം ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന് മാത്രം ജോസഫ് വിജയ് രണ്ട് വര്‍ഷം 3000 കോടി ചെലവഴിച്ചതെങ്ങിനെ എന്ന് പറയുന്നു. വാട്സാപ് ഗ്രൂപ്പുകള്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സേഴ്സ്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 12ഓളം ഐടി കമ്പനികള്‍, സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍, ബോട്ട് അക്കൗണുകള്‍, മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കെതിരെ നെഗറ്റീവ് നെരേറ്റീവുകള്‍ സൃഷ്ടിക്കുന്ന ഗ്രൂപ്പുകള്‍ എന്നിവയ്‌ക്കാണ് പണം നല്‍കിയതെന്ന് പറയുന്നു. ഇതിനെല്ലാം ചുക്കാന്‍ പിടിച്ചത് ജോണ്‍ ആരോക്കിയ സ്വാമി ആണെന്നും പറയുന്നു. ഇനി മറ്റൊരു കാര്യം ജോസഫ് വിജയിന്റെ സമൂഹമാധ്യമതന്ത്രങ്ങളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും അതീവരഹസ്യമായി നിര്‍വ്വഹിച്ച ഒരു പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യന്‍ ആണ് ജോണ്‍ ആരോക്കിയ സ്വാമി.

ജോസഫ് വിജയ് തമിഴ്നാട്ടില്‍ ഇവാഞ്ചലിസ്റ്റുകളായ മതപരിവര്‍ത്തനലോബികളുടെ കയ്യിലെ ചട്ടുകമാണെന്ന ആരോപണവും ശക്തമാണ്. ഈ പണമെല്ലാം ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്‍ വഴിയാണോ വിജയിന് എത്തിയത് എന്ന് സംശയിക്കപ്പെടുന്നു. കാരണം വിജയിന്റെ നിഴല്‍ പോലെ എല്ലാനീക്കങ്ങള്‍ക്കും ഒപ്പം നടക്കുന്ന ഒരാളുണ്ട്. യുവാവായ ആദവ് അര്‍ജുന. ഇയാള്‍ വിവാഹം കഴിച്ചിരിക്കുന്നത് ലോട്ടറി രാജാവായ സാന്‍റിയാഗോ മാര്‍ട്ടിന്റെ മകളെയാണ് ആദവ് അര്‍ജുന ഒരു ഹിന്ദുവാണെങ്കിലും ഒരു ക്രിപ്റ്റോ ക്രിസ്ത്യന്‍ ആണോ എന്നും സംശയിക്കപ്പെടുന്നുണ്ട്. തമിഴ്നാട്ടില്‍ ഈ ക്രിപ്റ്റ് ക്രിസ്ത്യന്‍ ആളുകളുടെ എണ്ണം അധികമാണ്. രജിസ്റ്ററില്‍ ഹിന്ദു പേര് വെയ്‌ക്കുകയും പക്ഷെ ക്രിസ്ത്യാനിയായി ജീവിക്കുകയും ചെയ്യുന്നവരെയാണ് ക്രിപ്റ്റോ ക്രിസ്ത്യന്‍ എന്ന് വിളിക്കുന്നത്. ഹിന്ദു പേര് അവര്‍ മാറ്റാതിരിക്കുന്നത് പിന്നാക്ക ഹിന്ദുവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായങങളും ജോലിയ്‌ക്കുള്ള സംവരണാനുകൂല്യങ്ങളും തട്ടാനാണെന്ന് പറയുന്നു. എന്തായാലും 2027ലെ സെന്‍സസോടെ ഈ ക്രിപ്റ്റോ ക്രിസ്ത്യാനികള്‍ മുഴുവന്‍ പുറത്തുവരും. അതോടെ കണ്‍ഫ്യൂഷനും തീരും.

ഇപ്പോള്‍ വിജയുടെ ചില ക്രിസ്ത്യന്‍ ബന്ധങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവരുന്നുണ്ട്. വിജയ് ചെറിയ കുട്ടിയായിരിക്കുമ്പോള്‍ പള്ളിയില്‍ ബാപ്റ്റിസം നടത്തിയതിന്റെ ചിത്രമാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നത്. മറ്റൊന്ന് തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു പള്ളിയില്‍ മുട്ടുകുത്തി ഇഴയുന്നതാണ്. ഇത് ക്രിസ്ത്യന്‍ വോട്ടര്‍മാര്‍ക്കിടയില്‍ വോട്ടുറപ്പിക്കാന്‍ വേണ്ടി സമൂഹമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിച്ച വീഡിയോ ആണ്.

ഇനി മറ്റൊരു കാര്യം ജോസഫ് വിജയിന്റെ സമൂഹമാധ്യമതന്ത്രങ്ങളും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും അതീവരഹസ്യമായാണ് നടന്നത്. ഇതിന് കാരണം ഈ ജോലി ഏല്‍പിച്ചത് വിശ്വസ്ത പ്രൊട്ടസ്റ്റന്‍റ് ക്രിസ്ത്യാനിയായ ജോണ്‍ ആരോക്കിയ സ്വാമി എന്ന ഒരാളെയാണ്. അതിനാല്‍ ഈ വിവരം ചോര്‍ന്നതേയില്ല. തമിഴ്നാട്ടില്‍ ഒരു കുഞ്ഞുപോലും അറിയാതെ രഹസ്യസ്വഭാവത്തോടെ ആസൂത്രിതമായി വിജയ് എന്ന ബ്രാന്‍ഡ് കെട്ടിപ്പടുക്കലും തെരഞ്ഞെടുപ്പ് തന്ത്രവും നടന്നു. ജോണ്‍ ആരോക്കിയ സ്വാമി തന്നെയാണ് ഇവാഞ്ചലിസ്റ്റ് ലോബിയ്‌ക്ക് വിജയിന്റെ സാധ്യത പറഞ്ഞുകൊടുത്തതെന്നും കരുതപ്പെടുന്നു. കാരണം ജോസഫ് വിജയിന്റെ സമൂഹമാധ്യമ പേജ് പരിശോധിച്ചപ്പോഴാണ് ജോണ്‍ ആരോക്കിയ സ്വാമിക്ക് ഒരു കാര്യം വ്യക്തമായത്. ജോസഫ് വിജയിന്റെ ഓരോ പോസ്റ്റിലും ലഭിക്കുന്ന ലൈക്കുകളും പ്രതികരണങ്ങളും കുറഞ്ഞത് പത്ത് ലക്ഷമാണ്. ഇത്രയും ജനപ്രീതിയുള്ള ഒരാളെ ഉപയോഗപ്പെടുത്തി ഒരു പാര്‍ട്ടി കെട്ടിപ്പടുക്കുക എളുപ്പമാണ് എന്ന ആശയം. അതാണ് പിന്നീട് വിജയത്തില്‍ കലാശിച്ചത്. മതേതരം എന്ന തോന്നിപ്പിക്കുമെങ്കിലും ജോസഫ് വിജയന്റെ മതതാല്‍പര്യങ്ങളെക്കുറിച്ച് സംശയം നിലനില്‍ക്കുന്നു.

അതുപോലെ സ്റ്റാലിനെതിരെ ഇവാഞ്ചലിസ്റ്റ് ലോബി തിരിഞ്ഞതിന് ഒരു കാരണമുണ്ട്. സ്റ്റാലിന്‍ പഴയതുപോലെ മതപരിവര്‍ത്തനത്തിന് കൂട്ടുനില്‍ക്കുന്നില്ല എന്നതായിരുന്നു ഈ അകല്‍ച്ചയ്‌ക്ക് കാരണം. എന്നാല്‍ താന്‍ ഇവാഞ്ചലിസ്റ്റുകള്‍ക്കായി എല്ലാ സഹായവും ചെയ്യുമെന്ന് പറയുന്ന ജോസഫ് വിജയിന്റെ വീഡിയോയും വൈറലായിരുന്നു.

അതിനിടയില്‍ ഏറ്റവും ഒടുവില്‍ രസകരമായ ഒരു സംഭവവികാസം നടന്നിരിക്കുന്നു. എഐഎഡിഎംകെ പിളര്‍ന്നു. എടപ്പാടി പളനിസ്വാമിയുടെ കണ്‍മുന്നിലാണ് തികച്ചും അപ്രതീക്ഷിതമായി രണ്ട് റെബലുകളായ സി.വി. ഷണ്മുഖവും എസ് .പി. വേലുമണിയും ഒരു പിളര്‍പ്പുണ്ടാക്കുകയായിരുന്നു. ഇരുവരെയും ഇതി്ന് പ്രേരിപ്പിച്ചതിന് പിന്നില്‍ ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിന്റെ ഭാര്യ ലീമാ റോസ് മാര്ട്ടിന്റെ കരങ്ങളുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്. ഏകദേശം 6000 കോടി ആസ്തിയുള്ള ആളായ ലീമാ റോസ് മാര്‍ട്ടിന്‍ ഇക്കഴിഞ്ഞെ തെരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ ടിക്കറ്റില്‍ ജയിച്ച് എംഎല്‍എ ആയ ആളാണ്. അതിനാല്‍ ഇവര്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് തന്നെ ഇരുചെവിയറിയാതെ എഐഎഡിഎംകെയ്‌ക്കുള്ളില്‍ ഒരു പിളര്‍പ്പുണ്ടാക്കാന്‍ സാധിച്ചു എന്നാണ് ആരോപണം.

സാന്‍റിയാഗോ മാര്‍ട്ടിന്‍ തീരെ ചുരുങ്ങിയ കാലംകൊണ്ട് കോടീശ്വരനായ വ്യക്തിയാണ്. ഇതില്‍ ലോട്ടറിതട്ടിപ്പുകള്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്. മാത്രമല്ല ഇയാള്‍ക്ക് ഇവാഞ്ചലിസ്റ്റ് ലോബിയുമായി അടുത്ത ബന്ധമുണ്ട്. എന്തിന് വത്തിക്കാനിലെ മാര്‍പ്പാപ്പയ്‌ക്ക് പോലും പ്രിയങ്കരനാണത്രെ സാന്‍റിയാഗോ മാര്‍ട്ടിന്‍. ഏകദേശം 1600 കോടിയോളം രൂപ വിവിധ രാഷ്‌ട്രീയപാര്‍ട്ടികളുടെ ഇലക്ടരറല്‍ ബോണ്ട് വാങ്ങാന്‍ വീശിയെറിഞ്ഞ ബിസിനസുകാരനാണ് സാന്‍റിയാഗോ മാര്‍ട്ടിന്‍ എന്ന് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ മണി പവര്‍ മനസ്സിലാകാവുന്നതേയുളളൂ. എന്തായാലും തമിഴ്നാട്ടില്‍ ഭരണം പിടിച്ചതോടെ സാന്റിയോഗോ മാര്‍ട്ടിനും ലീമാ റോസ് മാര്‍ട്ടിനും മകള്‍ ഡെയ്സി മാര്‍ട്ടിനും മരുമകന്‍ ആദവ് അര്‍ജുനയും ഇപ്പോള്‍ തെക്കേ ഇന്ത്യയിലെ വലിയൊരു രാഷ്‌ട്രീയ അധികാരകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇവര്‍ക്ക് മതപരിവര്‍ത്തന ലോബിയുടെ ശക്തമായ പിന്തുണയുമുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. ജോസഫ് വിജയിന് ശ്രീലങ്കയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നും വരുന്ന പിന്തുണയിലും ഇതേ ഇവാഞ്ചലിസ്റ്റ് ലോബിയുടെ കരങ്ങളുണ്ടെന്നും സംശയിക്കുന്നു.



By admin