• Thu. Jun 25th, 2026

24×7 Live News

Apdin News

ഹൈഡ്രേഷന്‍ ഇടവേളകളില്‍ നിന്ന് ഫിഫയ്‌ക്ക് അധിക വരുമാനമില്ല: ഇന്‍ഫാന്റിനോ

Byadmin

Jun 25, 2026


ഹൂസ്റ്റണ്‍: ലോകകപ്പിലെ ഹൈഡ്രേഷന്‍ ബ്രേക്കുകള്‍ തികച്ചും ഒരു കായിക കാര്യമാണ്, കൂടാതെ ഫിഫയ്‌ക്ക് അധിക വരുമാനം ഒന്നും തന്നെ ലഭിക്കുന്നില്ല എന്ന് പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ.

വടക്കേ അമേരിക്കയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ കളിക്കാര്‍ക്ക് കടുത്ത ചൂടിനെ നേരിടാന്‍ സഹായിക്കുന്നതിനായി, ലോകകപ്പ് മത്സരങ്ങളുടെ രണ്ട് പകുതികളിലും മൂന്ന് മിനിറ്റ് ഇടവേളകള്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കളിക്കാര്‍ക്കും പരിശീലകര്‍ക്കും ഇടവേളകളോട് സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്, അതേസമയം റഫറിമാര്‍ ഇടവേള അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. നിരവധി രാജ്യങ്ങളില്‍ ഹൈഡ്രേഷന്‍ ബ്രേക്കുകളുടെ ടെലിവിഷന്‍ പരസ്യങ്ങള്‍ കാണിക്കുന്നുണ്ടെങ്കിലും യുകെയില്‍ അങ്ങനെയല്ല. ചൊവ്വാഴ്ച ഘാനയുമായുള്ള ഇംഗ്ലണ്ടിന്റെ മത്സരങ്ങള്‍ പോലെ ചിലത് അത്രയധികം ചൂട് അനുഭവപ്പെട്ടിട്ടില്ല, മറ്റുള്ളവ മേല്‍ക്കൂരയുള്ള എയര്‍ കണ്ടീഷന്‍ ചെയ്ത സ്‌റ്റേഡിയങ്ങള്‍ക്കുള്ളിലാണ് നടന്നത്. എല്ലാ വാണിജ്യ കരാറുകളും വളരെ നേരത്തെ ഒപ്പുവച്ചതിനാല്‍ ഫിഫയ്‌ക്ക് അധിക വരുമാനമൊന്നുമില്ലന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക ശ്രോതസ്സ് എന്നതിനേക്കാള്‍ കായിക പ്രാധാന്യത്തോടെ മാത്രമാണ് ഹൈഡ്രേഷന്‍ ബ്രേക്കിനെ കാണുന്നത്. ഈ ഇടവേളകളില്‍ മാനേജര്‍മാര്‍ക്കും പരിശീലകര്‍ക്കും അവരുടെ കളിക്കാരുമായി ചര്‍ച്ചകള്‍ നടത്താനും അനുവാദമുണ്ട്. ഈ സമയത്തെ പരസ്യങ്ങളിലൂടെ യുഎസ്എയില്‍ മാത്രം 250 മില്യണ്‍ ഡോളറിന്റെ വരുമാനാണ് ചാനലുകള്‍ക്ക് ലഭിക്കുന്നത്.



By admin