ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം അറബിക്കടലില്‍ വെച്ച് ഇന്ത്യയുടെ കൂറ്റന്‍ യുദ്ധക്കപ്പലില്‍ പാകിസ്ഥാന്‍ സ്വന്തം കപ്പല്‍ കൊണ്ടുചെന്നിടിച്ചത് വഴി ചൈനയുടെ ഒരു പഴയ യുദ്ധതന്ത്രം പാകിസ്ഥാന്‍ അപ്പാടെ അനുകരിക്കുകയായിരുന്നുവെന്ന് വിലയിരുത്തല്‍. ശത്രുക്കളുമായി വഴക്കുണ്ടാക്കാന്‍ ചൈന സ്ഥിരം കടലില്‍ ഉപയോഗിക്കുന്ന തന്ത്രമാണത്രെ ഇത്. പക്ഷെ ഇക്കുറി പക്ഷെ കേടുപറ്റിയത് പാകിസ്ഥാനാണെന്ന് മാത്രം.
7,400 ടണ്‍ ഭാരമുള്ള ഇന്ത്യയുടെ ഡിസ്ട്രോയര്‍ വിഭാഗത്തില്‍പ്പെടുന്ന കൂറ്റന്‍ കപ്പലിലേക്ക് കേവലം 2,600 ടണ്‍ ശേഷിയുള്ള പാകിസ്ഥാന്റെ പട്രോള്‍ വെസ്സല്‍ അമിതവേഗതയില്‍ വന്നിടിച്ചത് വഴി വൻ ദുരന്തം ഇരന്നുവാങ്ങുകയായിരുന്നു പാക് നാവികസേന. കൂട്ടിയിടിയില്‍ തകര്‍ന്ന പാക് കപ്പല്‍ ദൗത്യം ഉപേക്ഷിച്ച് തുറമുഖത്തേക്ക് മടങ്ങി
ഇന്ത്യൻ സേനയുടെ അതിശക്തമായ ‘ഐ.എൻ.എസ് കൊല്‍ക്കത്ത’യിലാണ് പാകിസ്ഥാന്റെ ‘പി.എൻ.എസ് ഹുനൈൻ’ കപ്പലിന് ചെന്നിടിച്ചത്. ചൈന ശത്രുരാജ്യങ്ങള്‍ക്കെതിരെ സ്ഥിരം പയറ്റുന്ന അടവാണിതെന്ന് പറയുന്നു. :
എന്തായാലും ഇത് പാകിസ്ഥാന്റെ അത്യന്തം അപകടകരമായ നീക്കമായിരുന്നുവെന്ന് പ്രതിരോധ വിദഗ്‌ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ അപ്പോള്‍ തന്നെ പാകിസ്ഥാന്റെ നയതന്ത്ര ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ശാസിച്ചിരുന്നു. ഇത്തരം പ്രൊഫഷണല്‍ അല്ലാത്ത രീതി ആവര്‍ത്തിക്കരുതെന്ന് താക്കീത് നല‍്കുകയും ചെയ്തു.
കൂട്ടിയിടിയില്‍ പി.എന്‍.എസ് ഹുനൈന്റെ മുന്‍ഭാഗത്ത് വലിയ തളര്‍ച്ചയും വിള്ളലുമുണ്ടാകുകയും അറ്റകുറ്റപ്പണികള്‍ക്കായി കപ്പല്‍ തുറമുഖത്തേക്ക് തിരികെ കൊണ്ടുപോകേണ്ടി വരികയും ചെയ്തു. എന്നാല്‍ അപകടത്തില്‍ തങ്ങളുടെ കപ്പലിന് യാതൊരു ഘടനാപരമായ കേടുപാടുകളും സംഭവിച്ചിട്ടില്ലെന്നും ഐ.എന്‍.എസ് കൊല്‍ക്കത്ത തടസ്സങ്ങളില്ലാതെ ദൗത്യം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.